നെഞ്ചുപൊട്ടുന്ന മലയോരം
text_fieldsമുണ്ടക്കയം: മലയോരമേഖലയിലെ അനുമതിയുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിനു പാറമ ടകളാണ് നാടിെൻറ ഉറക്കം കെടുത്തുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ, പൂഞ ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നൂറോളം പാറ മടകളാണ് പ്രദേശവാസികളുടെ ജീവനു ഭീഷണിയായി പ്രവർത്തിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിൽ ഏറെദുരിതം അനുഭവിക്കുന്നത് കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്ടിലെ കൊടുങ്ങ, വല്യേന്ത നിവാസികളാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ഇവർ പരാതിപ്പെട്ടിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ രംഗത്തുവന്നിട്ടില്ല. അതീവ പരിസ്ഥിതി ലോലപ്രദേശമെന്ന് കണ്ടെത്തിയ ഇവിടെ അഞ്ചോളം പാറമടകളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ രണ്ടെണ്ണം സജീവമായി പ്രവർത്തിക്കുന്നതാണ്. ലൈസൻസ് സമ്പാദിച്ച് ഉടൻ തുടങ്ങാനൊരുങ്ങി നാലുമടകൾ വേറെയുമുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പാറമടയോളം പ്രായമുണ്ട് നാട്ടുകാരുടെ പ്രതിഷേധത്തിനും. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽനിന്നെത്തിയ ഉടമകൾ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് ആരംഭിച്ചത്. പിന്നീട് സമരക്കാരെ തിരഞ്ഞുപിടിച്ച് ഭൂമി വിലയ്ക്കുവാങ്ങിയും മറ്റു ചിലർക്ക് ജോലി നൽകിയും പ്രതിഷേധത്തിൽനിന്ന് പിൻമാറ്റി. ഇതിനിടെ കോടതിയും സെക്രേട്ടറിയറ്റും പൊലീസ്സ്റ്റേഷനും കയറിയിറങ്ങിയിട്ടും മനസ്സുമടുക്കാതെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രദേശവാസികളുമുണ്ട്. പരിസ്ഥിതി അതീവ ലോലപ്രദേശമായി വാർഡിനെ മാറ്റിയപ്പോൾ സ്പെഷൽ ഗ്രാമസഭ വിളിച്ചാണ് പാറമട വേണ്ടന്ന പ്രമേയം പാസാക്കിയത്.
പിന്നീട് പാറമടക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ പഞ്ചായത്ത് ലൈസൻസ് കൊടുത്തതും ഏറെ ചർച്ചയായിരുന്നു. 13പേരിൽ നാലുപേരൊഴികെ എല്ലാവരും അനുമതി നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൽ രാഷ്ട്രീയ വ്യത്യാസം ആരും കാണിച്ചില്ല. സ്പെഷൽ ഗ്രാമസഭ വിളിച്ചുചേർത്ത് തീരുമാനമെടുപ്പിച്ച സ്ഥലം എം.എൽ.എ പി.സി. ജോർജും പിന്നീട് വേണ്ടസഹായം ചെയ്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാറമടയിൽനിന്ന് രാപകൽവ്യത്യാസമില്ലാതെയാണ് നൂറുകണക്കിനു ലോഡുകൾ പുറത്തേക്ക് പോകുന്നത്. കുത്തിറക്കത്തിൽ കൊടുംവളവുകളുള്ള പ്രദേശത്ത് അമിത ലോഡുമായി പോകുന്ന ടിപ്പറുകൾ അപകടത്തിൽപെടാറുണ്ട്. നിരവധി തവണ വീടുകളുടെ മുകളിലേക്ക് വാഹനം പതിച്ചിട്ടുണ്ട്. പാറകൾ സമീപത്തെ വീടുകളുടെ പുറത്ത് പതിക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.