പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: അരുവിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സ്വകാര്യ വിഡിയോകളും ചിത്ര ങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റിൽ. ആലുവ ഈസ്റ്റ് കുടങ്ങല്ലൂര്‍ ഭാഗം പ്ലാറ്റിയേലത്ത് ശ്രീഹരി പി. സുന്ദരമാണ് പിടിയിലായത്. പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവാഹിതനാണെന്ന കാര്യം മറച്ചുെവച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. 2018ൽ കാക്കനാട്ടെ ലോഡ്ജിലായിരുന്നു പീഡനം.
രഹസ്യമായി ഇതിെൻറ വിഡിയോ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ലുലുമാളിനു സമീപത്തെ ലോഡ്ജുകളില്‍ പലതവണ ബലാത്സംഗം ചെയ്തു. ഇതിനൊപ്പം അശ്ലീല വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസില്‍ മാര്‍ച്ച് 17നാണ് ആദ്യം അറസ്റ്റിലായത്. കോടതി ജ്യാമ്യത്തില്‍ വിട്ട ഇയാൾ പിന്നീടും പെണ്‍കുട്ടിയുടെ ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജുകുമാര്‍, എ.എസ്.ഐ ഷാബുമോന് ജോസഫ്, സി.പി.ഒമാരായ ജോമി, അശ്വതി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.