Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേനൽമഴ ദുർബലം;...

വേനൽമഴ ദുർബലം; തോടുകളിലും പുഴകളിലും നീരൊഴുക്ക് നിലച്ചു

text_fields
bookmark_border
വേനൽമഴ ദുർബലം; തോടുകളിലും പുഴകളിലും നീരൊഴുക്ക് നിലച്ചു
cancel

കോട്ടയം: മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ജില്ലയിൽ വേനൽമഴ ദുർബലം. തുടക്ക ത്തിൽ വേനൽ മഴയിലൂടെ കാർഷികവിളകൾ കരിഞ്ഞുണങ്ങാതെ നിന്നെങ്കിലും കുടിവെള്ളക്ഷാമത ്തിനു പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞവർഷം മേയ് ആദ്യവാരം തോടുകളിലെയും പുഴകളിലും നീരൊഴുക്ക് വർധിച്ചിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കനുസരിച്ച് മേയ് ഒന്നുവരെ ജില്ലയിൽ വേനൽ മഴയിലെ കുറവ് 56 ശതമാനമാണ്. മാർച്ച് ഒന്നു മുതൽ മേയ് ഒന്നുവരെ 186.2 മി.മീ. മഴ പെയ്യേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 81.8 ശതമാനം മഴമാത്രം.

വേനൽമഴ കൃത്യമായി ലഭിച്ചിരുന്ന ജില്ല മഴക്കുറവിൽ മൂന്നാംസ്ഥാനത്താണ്. ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28വരെയുള്ള കാലയളവിൽ പെയ്ത മഴയിൽ 56 ശതമാനത്തിെൻറ കുറവാണ് ജില്ലയിലുണ്ടായത്. കാലവർഷവും തുലാവർഷവും ശക്തമായതിനാലാണ് പലമേഖലകളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടാതിരുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങൾ കനത്തമഴയാണ് ജില്ലയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നുമുതൽ മേയ് 31വരെയുള്ള കണക്കുപ്രകാരം വേനൽമഴയിൽ 49 ശതമാനം വർധനയുണ്ടായിരുന്നു. ഫോനി ചുഴലിക്കാറ്റിനെത്തുടർന്ന് മഴമേഘങ്ങൾ ഒഴിഞ്ഞുപോയതാണ് വേനൽ മഴയുടെ രണ്ടാംഘട്ടം ദുർബലമാകാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഏതാനും ദിവസത്തേക്ക് കാര്യമായ മഴക്കും സാധ്യതയില്ല. അന്തരീക്ഷം മൂടിനിന്നിട്ടും ഞായറാഴ്ച 35ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

മഴക്കുറവും വേനൽചൂടും നിമിത്തം ജില്ലയിലെ കിഴക്കൻമേഖലയിൽ ഭൂഗർഭ ജലനിരപ്പ് അതിവേഗമാണ് താഴുന്നത്. ജലസ്രോതസ്സുകളിൽ ജലനിരപ്പ് താഴ്ന്നതോടെ ഗ്രാമീണമേഖലയിലെ ജലവിതരണം പ്രതിസന്ധിലായിട്ടുണ്ട്. പമ്പിങ് കുറഞ്ഞതോടെ മിക്കമേഖലകളിലും ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധിയും രൂക്ഷമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് വേനൽമഴയാണ് ഈവർഷം ലഭിച്ചത്. ഈവർഷം ഇതുവരെ ലഭിച്ചത് 98.7 മി.മീ. വേനൽമഴയാണ്. ജനുവരി മുതൽ ജൂൺവരെ ലഭിക്കുന്ന മഴയാണ് വേനൽമഴയായി കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story