Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഗമ്പടം റെയിൽവേ...

നാഗമ്പടം റെയിൽവേ മേൽപാലം ജങ്ഷനിൽ സിഗ്നൽ ലൈറ്റായി

text_fields
bookmark_border
നാഗമ്പടം റെയിൽവേ മേൽപാലം  ജങ്ഷനിൽ സിഗ്നൽ ലൈറ്റായി
cancel
camera_alt????????? ???????? ??????? ??????? ???????? ????????? ????????? ??????? ??????

കോട്ടയം: നാഗമ്പടം റെയിൽവേ മേൽപാലം ജങ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. ഏറ്റുമാനൂ ർ ഭാഗത്തുനിന്ന് വരുന്നിടത്താണ് സിഗ്നൽ ലൈറ്റുകൾ. എം.സി റോഡിെൻറ ഇരുഭാഗങ്ങൾ, പന യക്കഴിപ്പ്, റെയിൽവേ ഗുഡ്‌ഷെഡ് റോഡ് എന്നിവിടങ്ങളിൽ ഇനി നാലു സിഗ്നലുകൾ ഉണ്ടാകും. റോ ഡ് നിർമാണം പൂർത്തിയാക്കിയ കെ.എസ്.ടി.പിക്കായി കെല്‍ട്രോൺ ആണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പാലത്തിെൻറ അപ്രോച്ച് റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചശേഷം സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാനായിരുന്നു കെ.എസ്.ടി.പിയുടെ തീരുമാനം. എന്നാൽ, നവീകരിച്ച എം.സി റോഡിൽ പലയിടങ്ങളിലും ഡിവൈഡറുകൾ അപകടക്കെണിയായതോടെ അത് ഉപേക്ഷിച്ചു. പകരം ഗതാഗതത്തിന് തടസ്സമാകാതെ തെര്‍മോ പ്ലാസ്റ്റിക് േഷഡ് ഉപയോഗിച്ച് ലൈറ്റുകള്‍ സ്ഥാപിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിച്ചാലുടന്‍ സിഗ്നൽ പ്രവര്‍ത്തനക്ഷമമാകും. മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ഒൗദ്യോഗിക ഉദ്ഘാടനം നടന്നില്ല.

പാലത്തിെൻറ ഇരുവശങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല.ഏറ്റുമാനൂർ, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോേകണ്ട യാത്രക്കാർ ഇപ്പോഴും മീനച്ചിലാറിന് കുറുകെയുള്ള പാലത്തിലൂടെ മറുകരയിലെത്തി റോഡിലാണ് കാത്തുനിൽക്കുന്നത്. മേൽപാലത്തിെൻറ അപ്രോച്ച് റോഡിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. മേൽപാല നിർമാണം പൂര്‍ത്തിയാക്കി മാസങ്ങളായിട്ടും മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തത് അപകടത്തിന് കാരണമായിരുന്നു. കഴിഞ്ഞമാസം 21ന് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറിക്കടിയിൽപെട്ട് മരിച്ചിരുന്നു. മണിമല കറിക്കാട്ടൂർ കല്ലുക്കടുപ്പിൽ കെ.ടി. ജയകുമാറിെൻറ ഭാര്യ മിനിയാണ് (38) മരിച്ചത്. എം.സി റോഡ് നവീകരണം പൂർത്തിയായതോടെ വാഹനവേഗത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നാഗമ്പടത്തുണ്ടാകുന്നത്.

വാഹനത്തിരക്കിൽ റെയിൽവേ ഗുഡ്‌ഷെഡ്, പനയക്കഴിപ്പ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ എം.സി റോഡിലേക്ക് കയറാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. സിഗ്നല്‍ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാഗമ്പടത്ത് പുതിയ മേൽപാലം തുറന്നെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അസൗകര്യത്തിൽ യാത്രക്കാർ ഇപ്പോഴും പെരുവഴിയിലാണ്. കനത്തവെയിലും പൊടിശല്യവും സഹിച്ചാണ് യാത്രക്കാര്‍ ഇവിടെ ബസ് കാത്തുനിൽക്കുന്നത്. പുതിയ മേൽപാലത്തിന് സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ജോസ് കെ. മാണി എം.പിയുടെ ഫണ്ടിൽനിന്ന് 16 ലക്ഷം അനുവദിച്ചെങ്കിലും നിർമാണനടപടികൾ എങ്ങുമെത്തിയില്ല. ഡിസംബർ ആദ്യവാരമാണ് നാഗമ്പടത്തെ പുതിയ റെയിൽവേ മേൽപാലം ഗതാഗതത്തിന് തുറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story