മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പലിശരഹിത വായ്പ–മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsകോട്ടയം: പ്രളയാനന്തര പുനരുജ്ജീവനത്തിെൻറ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പ്ര ത്യേക പലിശരഹിത വായ്പ അനുവദിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് വ കുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പ്രളയാനന്തര പാക്കേജിെൻറ ഉദ്ഘാടനം നിര്വഹിക്കുകയ ായിരുന്നു അവർ. പദ്ധതിയുടെ പ്രാരംഭഘട്ട നടപടി ഉടന്‍ പൂര്‍ത്തിയാകും. മത്സ്യഫെഡിെൻറ സഹകരണത്തോടെ 100 കോടി പലിശരഹിതമായി അനുവദിക്കുന്നതാണ് പദ്ധതി.
വള്ളവും വലയും ഉള്‍പ്പെടെ ജീവനോപാധികള്‍ വാങ്ങാന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുകയാണ് ലക്ഷ്യം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് സഹായകരമാകും. നിലവില്‍ 55 ലക്ഷം രൂപ ജീവനോപാധികള്‍ വാങ്ങാൻ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പാടെ തകര്‍ത്ത പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. മത്സ്യകൃഷി പുനഃസ്ഥാപനത്തിന് 40 കോടി ഈ വര്‍ഷം നീക്കിവെച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരവും ഉല്‍പാദനശേഷിയുമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സീഡ് സെൻറർ, ബയോട്ടിക് ലാബ് തുടങ്ങിയവ സ്ഥാപിക്കും. നിലവാരമുള്ള മത്സ്യം ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 70 മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ മത്സ്യമേഖല സ്വയംപര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മത്സ്യകൃഷിയുടെ പ്രളയാനന്തര പുനഃസ്ഥാപനത്തിന് ഫിഷറീസ് വകുപ്പ് 6.97 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആദ്യ ഗഡുവായി അനുവദിച്ച 2.15 കോടിയുടെ പാക്കേജിെൻറയും മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷകര്‍ക്ക് സംഭവിച്ച ജീവനോപാധി നാശനഷ്ടങ്ങള്‍ക്കുള്ള 1.58 കോടിയുടെയും വിതരണം മന്ത്രി നിർവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, നഗരസഭ കൗണ്‍സിലര്‍ എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ സ്വാഗതവും അസി. ഡയറക്ടര്‍ ഡോ. ആർ. ജുഗ്നു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.