കോവിഡ് ബാധിതർക്കുള്ള ഭക്ഷണം: പരാതി വ്യാപകം
text_fieldsഗാന്ധിനഗർ (കോട്ടയം): കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും നൽകുന്ന ഭക്ഷണത്തിെൻറ പേരിലെ പരാതികൾക്ക് ശമനമില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പഴകിയ ഭക്ഷണം നൽകുന്നതായി പരാതി ഉയർന്നു. രാത്രി ചപ്പാത്തിക്കൊപ്പം രാവിലത്തെ കറി തന്നെ നൽകുന്നുവെന്നാണ് ആക്ഷേപം. ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
തദ്ദേശ ഭരണസ്ഥാപനങ്ങൾ മുഖേന കുടുംബശ്രീയാണ് ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഭക്ഷണമെത്തിക്കുന്നത്. ഇതിെൻറ പണം അതത് തദ്ദേശഭരണ സ്ഥാപനമാണ് നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ വെള്ളിയാഴ്ചവരെ രാവിലെ മൂന്നു ഇഡ്ഡലി, ഉച്ചക്ക് അൽപം ചോറ്, രാത്രി ഒമ്പതിന് മൂന്നു കഷണം ബ്രഡ് എന്നിങ്ങനെയായിരുന്നു ഭക്ഷണ രീതി. പരാതി ഉയർന്നതോടെ രാത്രിയിൽ ബ്രെഡിനു പകരം ചപ്പാത്തി നൽകാൻ തുടങ്ങി. ചപ്പാത്തിക്കൊപ്പം നൽകിയ കിഴങ്ങുകറി പഴകിയതെന്നാണ് ഒടുവിൽ ഉയർന്ന ആക്ഷേപം. രാവിലെ ഉണ്ടാക്കുന്ന കിഴങ്ങുകറിയാണത്രേ രാത്രിയിലും നൽകുന്നത്. ഇത് രാത്രി ഒമ്പതിനുശേഷമാണ് എത്തിക്കുന്നതെന്നും രോഗികൾ പറയുന്നു.
35 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണ വിഭാഗത്തിൽ 28 പേരും. കോവിഡ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വേണമെങ്കിൽ എന്തൊക്കെ ഭക്ഷണമാണ് വെണ്ടതെന്ന ലിസ്റ്റും പണവും മുൻകൂറായി ജീവനക്കാരുടെ കൈവശം നൽകണമേത്ര. രണ്ടു ദിവസം നിരീക്ഷണ വിഭാഗത്തിലെ രോഗികൾക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ, കൂട്ടിരിപ്പുകാർക്ക് നൽകിയിരുന്നില്ല. വെള്ളിയാഴ്ച പരാതി ഉണ്ടായതിനെ തുടർന്ന് രണ്ടു ദിവസം കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി.
ചൊവ്വാഴ്ച രാവിലെ മുതൽ നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വേണമെങ്കിൽ പണം മുൻകൂറായി നൽകണമെന്ന് നിർദേശമുണ്ടായി. തുടർന്ന് കൂട്ടിരിപ്പുകാർ പണം പിരിച്ച് ആശുപത്രി ജീവനക്കാരിയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. പഴകാത്ത ഭക്ഷണവും നിരീക്ഷണ വിഭാഗത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണവും നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.