Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2019 11:32 PM GMT Updated On
date_range 28 Oct 2019 11:32 PM GMTഅരൂർ, എറണാകുളം തോൽവി: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നവും കാരണമെന്ന് സി.പി.െഎ
text_fieldsbookmark_border
തിരുവനന്തപുരം: അരൂർ, എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും കാരണമായെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായില്ലെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും വിലയിരുത്തി. എന്നാൽ, സ്ഥാനാർഥിത്വ മോഹികളുടെ ഇടപെടൽ തിരിച്ചടിയായെന്ന് അഭിപ്രായമുയർന്നു. ഇടതുപക്ഷ േവാട്ടുകൾ നഷ്ടപ്പെടാൻ ഇടവന്നതാണ് അരൂരിലെ തോൽവിയുടെ ഒരു കാരണം. സി.പി.എമ്മിൽ പലരും തെരഞ്ഞെടുപ്പിനെ വേണ്ടത്ര ഗൗരവമായി കണ്ടില്ല. പല നേതാക്കളും സ്ഥാനാർഥിയാവാൻ നടക്കുകയായിരുന്നു. അത് പ്രചാരണത്തിൽ പ്രതിഫലിച്ചു. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരായ മന്ത്രി ജി. സുധാകരൻെറ 'പൂതന' പരാമർശവും തോൽവിക്ക് കാരണമാണ്. എറണാകുളത്ത് നല്ല സ്ഥാനാർഥിയെയാണ് നിർത്തിയതെങ്കിലും സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എമ്മിൽനിന്ന് ഉയർന്ന എതിർപ്പാണ് അപരനും നോട്ടക്കും ലഭിച്ച വോട്ടുകൾ. യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിച്ചാൽ ഇതിൻെറ പ്രാധാന്യം മനസ്സിലാക്കാമെന്നും ചിലർ പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയെ ജയിക്കാൻ അനുവദിക്കരുതെന്ന വികാരമാണ് ഇടതുപക്ഷ വോട്ടുകൾ യു.ഡി.എഫിന് ലഭിക്കാൻ ഇടയാക്കിയതെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story