Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​​ പ്രതീക്ഷയുടെ...

​​ പ്രതീക്ഷയുടെ വള്ളത്തിലേറി ക​ുമരകം​

text_fields
bookmark_border
കോട്ടയം: ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ നിൽക്കുേമ്പാഴും കുമരകത്ത് ഉപയോഗപ്പെടുത്താത്ത സാധ്യതകളും ഏെറയാണ്. കേന് ദ്ര സർക്കാറിൻെറ 'ഐക്കോണിക് ടൂറിസം സൈറ്റ്സ്' പദ്ധതി കൂടുതൽ പ്രതീക്ഷ പകരുന്നത് ഇതിനാലാണ്. കുമരകത്തിൻെറ ജീവനാഡിയായ ഇടതോടുകളും കനാലുകളും വൃത്തിയാക്കി 'കനാൽ ടൂറിസത്തിന്' ആരംഭം കുറിക്കുന്നതടക്കമുള്ളവ വീണ്ടും സജീവമാവുകയാണ്. ഇത് ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും വഴിയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. വലിയ തോതിൽ കുറവ് വന്നുകൊണ്ടിരിക്കുന്ന വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിൻെറ സംരക്ഷണത്തിനും ഇതിനൊപ്പം പ്രാധാന്യം നൽകാം. വള്ളംകളിയും ടൂറിസവും ആലപ്പുഴക്ക് സമാനമായി കുമരകത്തും സംയോജിപ്പിക്കാം. നെഹ്റുട്രോഫി വള്ളംകളിക്കായി ഒരുമാസം ട്രയൽ പരിശീലനം നടക്കുന്നത് പഞ്ചായത്തിലെ ഏഴാം വാർഡിലെ മുത്തേരുമടയിലാണ്. ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് കുമരകത്ത് നടക്കുന്ന വള്ളംകളി, ടൂറിസം വകുപ്പ് കവണാറ്റിൻകരയിൽ നടത്തുന്ന വള്ളംകളി എന്നിവയും കൂടുതൽ വിപുലപ്പെടുത്തണം. കുമരകത്തിൻെറ വിനോദസഞ്ചാര വികസനം വേമ്പാനാട്ടുകയലിലൂടെ ആലപ്പുഴയിലേക്കും എത്തിനിൽക്കുന്നതാണ്. കുമരകം-മുഹമ്മ ബോട്ട് യാത്രക്കിടയിെല കാഴ്ചയുടെ പറുദീസയായ പാതിരാമണലിലും സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. അതേസമയം, കുമരകം നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥലത്തി​െൻറയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ പറഞ്ഞു. നിലവിലെ ടൂറിസ്റ്റുകൾക്കുവേണ്ട അവശ്യ സൗകര്യങ്ങൾപോലും ഒരുക്കാൻ കഴിയുന്നില്ല. പല പദ്ധതികൾക്കും നിയമ തടസ്സം മൂലം സ്ഥലം ഏറ്റെടുക്കാൻ കഴിയുന്നില്ല. ഇതിന് പരിഹാരമായി വയലും കായലും സംരക്ഷിച്ചുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ഥലം ഏറ്റെടുക്കാൻ പ്രേത്യക ഇളവുകൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. * കാഴ്ചക്കൊപ്പം സുരക്ഷയും വേണം ടൂറിസം വ്യാപിക്കുന്നതിനൊപ്പം സുരക്ഷ സംവിധാനങ്ങളുടെ ഏകോപനവും ആവശ്യമാണ്. പൊലീസ്, ഫയർേഫാഴ്സ്, ആശുപത്രി തുടങ്ങിയവ ആധുനികവത്കരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും പ്രധാനമാണ്. നിലവിൽ ടൂറിസം പൊലീസ് ഉണ്ടെങ്കിലും അവരെ മറ്റ് സ്റ്റേഷൻ ജോലികൾക്കാണ് ഉപയോഗിക്കുന്നത്. കായൽ പട്രോളിങ്ങിന് ആവശ്യമായ ബോട്ട് ലഭ്യമാക്കുകയും വേണം. വാട്ടർ ആംബുലൻസ് മുഹമ്മയിലാണുള്ളത്. അപകടമുണ്ടയാൽ ഇവിടെനിന്ന് എത്തിക്കാറാണ് പതിവ്. ഇത് അടിയന്തര രക്ഷാപ്രവർത്തനങ്ങളെ ബാധിക്കും. കൂടാതെ ഹൗസ് ബോട്ടുകളിൽ പരിശോധനയും കൃത്യമായി നടത്തണം. മാലിന്യം വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്നതും തള്ളുന്നതും തടയാനും പദ്ധതി അനിവാര്യമാണ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കേണ്ടതും വെല്ലുവളിയാണ്. മൂന്നരകോടിമുടക്കി ടൂറിസം വകുപ്പ് നാലുപങ്കിൽ നിർമിക്കുന്ന ബോട്ട് ടെർമിനലിനോടനുബന്ധിച്ചും സഞ്ചാരികൾക്കായി ശൗചലയവും ഇരിപ്പിടങ്ങളും ഒരുക്കണം. 40 ബോട്ടുകൾക്ക് ഒരേസമയം ഇവിടെ നിർത്തിയിടാനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story