Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 3:29 PM IST Updated On
date_range 16 Sept 2018 3:29 PM ISTമോടികൂട്ടിയിട്ടും ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം അവശതയിൽ
text_fieldsbookmark_border
ചങ്ങനാശ്ശേരി: മൂന്നര ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം ശോച്യാവസ്ഥയില്‍. കുറിച്ചി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 13, 17 വാര്‍ഡുകളിലുള്ളവർക്ക് ഗുണകരമാകുന്ന ആരോഗ്യകേന്ദ്രമാണ് പുതുക്കിപ്പണിതിട്ടും ഉപയോഗശൂന്യമായത്. സ്ഥലപരിമിതിമൂലമാണ് അടുത്തിടെ മുന്നിൽ ഒരുഹാളും പാര്‍ക്കിങ് സൗകര്യവും നിർമിച്ചത്. എന്നാല്‍, ഈ ഹാളില്‍ സമീപത്തെ സ്ത്രീപഠനകേന്ദ്രത്തിലെ തയ്യല്‍മെഷീന്‍ അടക്കമുള്ളവ കൂട്ടിയിട്ടതിനാൽ രോഗികളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഒരുമുറിയില്‍ താൽക്കാലികമായി അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതും സുഗമമായ നടത്തിപ്പിന് തടസ്സമാകുന്നു. ഇതുമൂലം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പിന് പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപത്തെ അംഗന്‍വാടിയാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിെൻറ മുറ്റവും ചുറ്റുപാടും കാടുകയറിയിരിക്കുകയാണ്. കുടിവെള്ളമാണ് മറ്റൊരുപ്രശ്നം. പിന്നിൽ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉപയോഗശൂന്യമായി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story