Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:03 AM IST Updated On
date_range 11 Sept 2018 11:03 AM ISTഅണക്കെട്ടുകളിൽ ഒഴുകിയെത്തിയ മണ്ണും ചളിയും: 'കേരി' പഠനം നടത്തും
text_fieldsbookmark_border
തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിലും ഉരുൾെപാട്ടലിലും അണക്കെട്ടുകളിലേക്ക് മണ്ണും ചളിയും ഒഴുകിയെത്തി സംഭരണശേഷിയെ ബാധിച്ചത് പഠിക്കാൻ ആലോചന. ജലവിഭവവകുപ്പിനു കീഴിൽ തൃശൂർ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള എൻജിനീയറിങ് ഗവേഷണകേന്ദ്രം (കേരി) ഇതുസംബന്ധിച്ച് പദ്ധതി സമർപ്പിച്ചു. പാലക്കാട്, വയനാട് ജില്ലകളിലെ ജലവിഭവ വകുപ്പിെൻറ അണക്കെട്ടുകളിലാണ് പഠനം. പാലക്കാട് മംഗലം, ചുള്ളിയാർ അണക്കെട്ടുകളിലെ മണലും ചളിയും നീക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് നിർദേശങ്ങൾ സമർപ്പിക്കുകയും കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തെങ്കിലും നടന്നില്ല. ഇതിനിടെയാണ് പ്രളയമെത്തിയത്. പല അണക്കെട്ടുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ വലിയതോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്നാണ് 'കേരി' സർക്കാറിനെ സമീപിച്ചത്. ചെറിയ അണക്കെട്ടുകൾ ആദ്യ ഘട്ടത്തിലും മറ്റുള്ളവ അടുത്ത ഘട്ടത്തിലും എന്നാണ് നിർദേശം. പീച്ചി, മലമ്പുഴ, പേപ്പാറ, കാഞ്ഞിരപ്പുഴ, അരുവിക്കര, വാഴാനി, പോത്തുണ്ടി, മീങ്കര, വാളയാർ, പൂമല, കുറ്റിയാടി, നെയ്യാർ, പഴശ്ശി തുടങ്ങിയ അണക്കെട്ടുകളിൽ നേരത്തേ 'കേരി' പഠനം നടത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള വൈദ്യുതി ബോർഡ് അണക്കെട്ടുകളിലും വലിയതോതിൽ ചളിയും മണ്ണും അടിഞ്ഞത് സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്. ഇടുക്കിയിൽ പഠനം നടന്നിട്ടില്ല. മണ്ണടിയുന്നത് ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തില്ല. നേര്യമംഗലം പദ്ധതിയുടെ കല്ലാർകുട്ടി അണക്കെട്ട് എതാനും വർഷം മുമ്പ് പൂർണമായും തുറന്ന് മണലും ചളിയും നീക്കിയിരുന്നു. ജലവിഭവവകുപ്പിെൻറ അരുവിക്കര, മലമ്പുഴ അണക്കെട്ടുകളിൽ മണലെടുക്കൽ ആരംഭിച്ചെങ്കിലും കുടിവെള്ളം കലങ്ങിയതടക്കമുള്ള കാരണങ്ങളാൽ ഉപേക്ഷിച്ചു. കർണാടകയിൽ ഇറ്റാലിയൻ സാേങ്കതികവിദ്യ സഹായത്തോടെ വലിയ അണക്കെട്ടുകളിലെ മണൽ നീക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ നോർവീജിയൻ കമ്പനിയും സാേങ്കതികവിദ്യ വികസിപ്പിച്ചതായി പറയുന്നു. ചളിയും മണലും നീക്കാൻ കേന്ദ്ര സർക്കാറിെൻറ ഡ്രിപ് പദ്ധതിയിൽ ഫണ്ട് അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story