Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടുകൾക്ക്​ വിള്ളൽ;...

വീടുകൾക്ക്​ വിള്ളൽ; ഇരുപതുമുറി ഭാഗത്ത്​ പതിനഞ്ചോളം കുടുംബങ്ങൾ ഭീതിയിൽ

text_fields
bookmark_border
മൂന്നാർ: മൂന്നാർ ടൗണിൽ ഇരുപതുമുറി ഭാഗത്ത് പതിനഞ്ചോളം വീട് പ്രളയത്തിൽ വിണ്ടുകീറി. കെ.ഡി.എച്ച്.പി കമ്പനി വകയാണ് വീടുകൾ. സാധാരണക്കാർ വാടക നൽകി താമസിക്കുന്നതാണ് ഇൗ വീടുകൾ. കമ്പനി കനിഞ്ഞില്ലെങ്കിൽ വീടുകളുടെ പുനർനിർമാണം അവതാളത്തിലാകും. വീട് സുരക്ഷിതമല്ലെന്നതിന് പുറമെ തുടർ താമസം സാധ്യമാകുമോയെന്ന ആശങ്കയുമാണ് ജനങ്ങളെ അലട്ടുന്നത്. പ്രളയകാലത്ത് പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭിത്തിയും തറയും രണ്ടായി പിളർന്നിരിക്കുന്ന അവസ്ഥയാണ്. കൽഭിത്തികൾ എപ്പോൾ വേണമെങ്കിലും വീട് നിലംപൊത്താം. മാട്ടുപ്പെട്ടിയാർ കരകവിഞ്ഞതോടെ പലവീടുകളിലും വെള്ളം കയറി ചളി നിറഞ്ഞു. ഇവിടെ അഞ്ച് വീടുകൾ പൂർണമായി തകർന്നു. ഇത്തരം വീടുകൾ പുനർനിർമിക്കാൻ അനുമതി ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ചിലർ കമ്പനിയുമായി കരാർ ഉടമ്പടി പുതുക്കിയിട്ടില്ല. അതും പ്രശ്നമാവാനിടയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story