Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:11 AM IST Updated On
date_range 31 May 2018 11:11 AM ISTഒാടി രക്ഷപ്പെടാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കെവിൻ -അനീഷ്
text_fieldsbookmark_border
കോട്ടയം: കെവിൻ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബന്ധു അനീഷ്. ഒാടി രക്ഷപ്പെടാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കെവിനെന്ന് അനീഷ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കണ്ടതിന് സമീപത്താണ് കെവിനെ അവസാനമായി കാണാൻ കഴിഞ്ഞത്. തനിക്ക് ഛർദിക്കാനായി വാഹനങ്ങൾ നിർത്തുകയായിരുന്നു. ഈ സമയം കെവിനെ വാഹനത്തിൽനിന്ന് ഇറക്കി റോഡിൽ കിടത്തുന്നത് കണ്ടു. പുലർച്ച നാലോടെയാണ് അതെന്ന് കരുതുന്നു. പിന്നീട് താൻ അബോധാവസ്ഥയിലായി. നേരം വെളുത്ത ശേഷമാണ് ഷാനുവും സംഘവും തെൻറയടുത്ത് മടങ്ങിയെത്തിയത്. പിന്നീട് കെവിൻ രക്ഷപ്പെെട്ടന്നും പുഴ നീന്തിപ്പോയെന്നും ഷാനു തന്നോട് പറഞ്ഞു. മറ്റൊന്നും അറിയില്ല. എന്നാൽ, എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്ന കെവിൻ ഓടി രക്ഷപ്പെെട്ടന്നത് വിശ്വസിക്കാനാകില്ലെന്നും അനീഷ് പറയുന്നു. നീനുവിനെ ഹോസ്റ്റലിൽനിന്ന് വിളിച്ചിറക്കിത്തരാമെന്ന് സമ്മതിച്ചതോടെയാണ് തന്നെ കോട്ടയത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോ പൊലീസുമായി ഫോണിൽ സംസാരിച്ചിരുന്നതായി അനീഷ് പറഞ്ഞു. മൂന്ന് തവണ ഫോണിൽ സംസാരിച്ചു. ഇതിൽ രണ്ടുതവണ പൊലീസ് ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. എസ്.െഎയാണെന്നാണ് തന്നോട് പറഞ്ഞത്. തലേദിവസം രാത്രി പട്രോളിങ്ങിനിടെ ഷാനുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്.ഐക്ക് 10,000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു. ഷാനുവിെൻറ നേതൃത്വത്തിലുള്ള സംഘം മാന്നാനത്തെ വീട് ആക്രമിച്ച് കെവിനൊപ്പം അനീഷിനെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നുവാഹനത്തിലായാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story