Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 11:05 AM IST Updated On
date_range 12 May 2018 11:05 AM ISTവേനൽ മഴ; വൈദ്യുതി ഉപഭോഗം കുറയുന്നു
text_fieldsbookmark_border
മൂലമറ്റം: വേനൽ മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ്. ശരാശരി 77 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉപഭോഗം പത്ത് ദിവസമായി 70 ദശലക്ഷത്തിലേക്ക് എത്തി. ഏപ്രിൽ അവസാനവാരം സർവകാല റെക്കോഡ് ഭേദിച്ചശേഷമാണ് ഉപഭോഗത്തിൽ കുത്തനെ കുറവുണ്ടായത്. ഏപ്രിൽ 30ന് കേരളത്തിലെ മൊത്ത ഉപഭോഗം 80.93 ദശലക്ഷം യൂനിറ്റായിരുന്നു. സംസ്ഥാനത്ത് ഇതിനുമുമ്പ് ഏറ്റവുമധികം വൈദ്യുതി ഉപയോഗിച്ചത് 2016 ഏപ്രില്‍ 29നായിരുന്നു -80.44 ദശലക്ഷം യൂനിറ്റ്. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനുശേഷം മേയ് ഒന്നുമുതൽ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. 54.11 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം വൈദ്യുതി വകുപ്പിെൻറ ഡാമുകളിലേക്ക് ഒഴുകിയെത്തി. ഇത് പ്രതീക്ഷിച്ചതിനെക്കാൾ പത്ത് ദശലക്ഷം യൂനിറ്റ് അധികമാണ്. വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടിെൻറ വൃഷ്ടി പ്രദേശത്ത് 2.4 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പയിൽ 11 മില്ലിമീറ്റർ, കക്കി 11 മില്ലിമീറ്റർ, ഷോളയാർ 18 മില്ലിമീറ്റർ, ഇടമലയാർ 15.8 മില്ലിമീറ്റർ, മാട്ടുപ്പെട്ടി അഞ്ച് മില്ലിമീറ്റർ, കുറ്റ്യാടി മൂന്ന് മില്ലിമീറ്റർ, പൊരിങ്ങൽ 20.3 മില്ലിമീറ്റർ, ലോവർപെരിയാർ 13 മില്ലിമീറ്റർ എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ. കഴിഞ്ഞവർഷം 688.32 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഡാമുകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 1203. 34 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ വേണ്ട ജലമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story