Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 11:05 AM IST Updated On
date_range 12 May 2018 11:05 AM ISTകർഷകരുടെ മനം നിറച്ച് മറയൂരിൽ മഴ
text_fieldsbookmark_border
മറയൂർ: മറയൂരിൽ കർഷകരുടെ മനം നിറച്ച് മഴ പെയ്തിറങ്ങി. കൊടും വരൾച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മഴനിഴൽ പ്രദേശമായ മറയൂരിൽ കൃഷിയും പച്ചക്കറിവിളകളും നശിച്ചുതുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസമായി ലഭിച്ച മഴയിൽ കൃഷിയും പച്ചക്കറിവിളകളും സജീവമായി. മറയൂരിലെ വരണ്ട കാലാവസ്ഥയിൽ വറ്റിയ നീരുറവകൾ പലതും സജീവമായി. കൃഷി വീണ്ടും ഈ മഴയിലൂടെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കേരളത്തിൽ ഏറ്റവുമധികം പഴം, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നത് അഞ്ചുനാട് മലനിരകളിലാണ്. കാന്തല്ലൂർ മേഖലകളിൽ പ്രധാനമായും ബീൻസ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് ഉൾപ്പെടെ ശീതകാല പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. വർഷങ്ങളായി മറയൂരിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഉൽപാദനം കുറവായിരുന്നു. എന്നാൽ, ഇത്തവണ ലഭിച്ച മഴയിൽ കൃഷി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story