Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാന്നാനം കെ.ഇ കോളജിൽ...

മാന്നാനം കെ.ഇ കോളജിൽ മഞ്ഞപ്പിത്തം പടർന്നത്​ ​ കാമ്പസിലെ കിണറിൽനിന്ന്​; കാൻറീൻ അടച്ചുപൂട്ടാൻ നിർദേശം

text_fields
bookmark_border
കോട്ടയം: മാന്നാനം കെ.ഇ കോളജിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചത് കാമ്പസിലെ കിണറിൽനിന്നാണെന്ന് അേന്വഷണസമിതി റിപ്പോർട്ട്. മെഡിക്കൽ കോളജിൽനിന്നുള്ള മാലിന്യമാണ് മഞ്ഞപ്പിത്തം പടരാൻ കാരണമായതെന്ന കോളജി​െൻറ വാദം സമിതി തള്ളി. മെഡിക്കൽ കോളജിലെ മാലിന്യം ഒഴുകുന്ന തോടും കോളജിന് വെള്ളം ലഭ്യമാക്കുന്ന കുളവും തമ്മിൽ ഒരു കിലോമീറ്റർ അകലമുള്ളതിനാൽ തോട്ടിലെ മാലിന്യം കുളത്തിലെത്താൻ സാധ്യത കുറവാണെന്നും ഇൗ മാലിന്യമാണ് ഉറവിടമെങ്കിൽ പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെ.ഇ കോളജിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയും ഒരു വിദ്യാർഥി മരണപ്പെടുകയും ചെയ്തതോടെയാണ് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യന്‍ അടിയന്തര അേന്വഷണത്തിന് എട്ടംഗസമിതിയെ നിയോഗിച്ചത്. ഇവർ കോളജ ്സന്ദർശിക്കുയും വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും മാനേജ്മ​െൻറിൽനിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. നിലവിലെ കോളജ് കാൻറീൻ അടച്ചുപൂട്ടണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. കോളജിലെ സ്പോർട്സ് ഹോസ്റ്റലി​െൻറ പ്രവർത്തനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സെപ്റ്റിക് ടാങ്കിൽനിന്ന് 19 മീറ്റർ മാത്രം അകലെയാണ് കിണർ. ടോയ്ലറ്റ് നിർമിച്ചിരിക്കുന്നത് കിണറിനോടുചേർന്നാണ്. ടോയ്ലറ്റിൽനിന്നുള്ള മാലിന്യം കിണറ്റിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. കാൻറീൻ പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തി​െൻറ സെല്ലാറിലാണ്. മതിയായ സൗകര്യങ്ങളോടുകൂടിയല്ല ഇത് പ്രവർത്തിക്കുന്നത്. യു.ജി.സി നിബന്ധനപ്രകാരം മതിയായ സൗകര്യം കാൻറീനില്ല. സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന ഹോസ്റ്റലുകൾക്ക് സർവകലാശാലയുടെ അംഗീകാരം വാങ്ങണം. ഇതുപ്രകാരം സ്പോർട്സ് ഹോസ്റ്റലിന് അനുമതി വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ കോളജിന് വീഴ്ച സംഭവിച്ചു. മഞ്ഞപ്പിത്തം പടർന്നുപിടിച്ച വിവരം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാത്തത് ഗുരുതര വീഴ്ചയാണ്. സെൽഫ് ഫിനാൻസിങ് കെട്ടിടത്തിന് സമീപമുള്ള കിണർ കുടിവെള്ളസ്രോതസ്സായി ഉപയോഗിക്കാൻ പാടിെല്ലന്നും സമിതി ശിപാർശചെയ്തു. ശുദ്ധജലലഭ്യതക്ക് മറ്റൊരു ജലസ്രോതസ്സ് അടിയന്തരമായി ഏർപ്പെടുത്തണം. സെൽഫ് ഫിനാൻസിങ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റൽ അടിയന്തരമായി മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാനസൗകര്യം ഏർപ്പെടുത്തേണ്ടതുമാണ്. ഇത് ഉറപ്പാക്കി പുതിയ കാൻറീൻ സ്ഥാപിക്കണം. ഹോസ്റ്റലുകൾ ശുചിയായി പരിപാലിച്ച് ഭക്ഷണത്തി​െൻറ ഗുണനിലവാരം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പുതിയ വർഷത്തെ പ്രവേശനനടപടി ആരംഭിക്കും മുമ്പ് നിർേദശങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ആശ്യപ്പെടുന്നു. ഡോ.എം.എസ്. മുരളി കൺവീനറായ സമിതിയിൽ ഡോ.ആർ. പ്രഗാഷ്, ഡോ.കെ. ഷറഫുദ്ദീൻ, ഡോ.ബി. പ്രകാശ് കുമാർ, ജോസ് വർഗീസ്, എ.ജി. ശിവശങ്കരൻ നായർ, രമേഷ് രാഘവൻ, ടി.ബി. സുകുമാരൻ എന്നിവരായിരുന്നു അംഗങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story