Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീണ്ടും തിരിച്ചടി;...

വീണ്ടും തിരിച്ചടി; സ്വാശ്രയ സൊസൈറ്റിക്ക്​ 50 കോടി നൽകാൻ എം.ജിക്ക്​ നിർദേശം

text_fields
bookmark_border
കോട്ടയം: തൊടുപുഴ എൻജിനീയറിങ് കോളജിന് സ്ഥലം ഏറ്റെടുത്ത വകയിൽ 18 കോടി ഇൗടാക്കാനുള്ള തീരുമാനത്തിന്പിന്നാലെ 50 കോടി രൂപ കൂടി എം.ജി സർവകലാശാലയിൽനിന്നും തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം. എം.ജി സർവകലാശാലക്ക് കീഴിലുണ്ടായിരുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പിന് സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച 'സിപാസ്' എന്ന സൊസൈറ്റിക്ക് സർവകലാശാല പണം നൽകാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പി​െൻറ നിർദേശം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും പ്രവർത്തനം മുന്നോട്ടുെകാണ്ടുപോകാൻ അടിയന്തരമായി 50 കോടി നൽകണമെന്നും ആവശ്യപ്പെട്ട് സൊസൈറ്റി സർക്കാറിനെ സമീപിച്ചിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് ഫീസിനത്തിലും മറ്റും കിട്ടിയ വരുമാനമായ നൂറു കോടി രൂപ എം.ജി സർവകലാശാലയിൽ സ്ഥിരനിക്ഷേപമായുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അടിയന്തരമായി 50 കോടി നൽകണമെന്ന് സർക്കാർ നിർദേശിച്ചത്. എന്നാൽ, ഇൗ ആവശ്യം സർവകലാശാല തള്ളിയിരിക്കുകയാണ്. ഇത്രയും തുക തങ്ങളുടെ പക്കൽ സ്ഥിരനിക്ഷേപമില്ല. സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് കിട്ടിയ 30 കോടിയോളം രൂപ സ്ഥിരനിക്ഷേപമായി ഉണ്ടെങ്കിലും സ്വാശ്രയ സ്ഥാപനങ്ങൾക്ക് െകട്ടിടം നിർമിക്കാനും മറ്റും സർവകലാശാലയുടെ ഫണ്ടിൽനിന്നാണ് ചെലവഴിച്ചതെന്നും എം.ജി സർവകലാശാല പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story