Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടുതീ ദുരന്തം:...

കാട്ടുതീ ദുരന്തം: കൊരങ്ങിണി വനമേഖലയിൽ കമീഷൻ തെളിവെടുപ്പ് നടത്തി

text_fields
bookmark_border
കുമളി: തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിൽ കാട്ടുതീയിൽ കുടുങ്ങി 18 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാവിലെ കമീഷൻ ചെയർമാൻ അതുല്യ മിശ്ര കൊരങ്ങിണി വനമേഖല സന്ദർശിച്ചു. ഈമാസം 11നാണ് കൊരങ്ങിണി വനത്തിൽ കാട്ടുതീ പടർന്നത്. തമിഴ്നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 36 അംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്. തീയിൽ പരിക്കേറ്റ് മധുരയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജയശ്രീയും വ്യാഴാഴ്ച മരിച്ചതോടെ ദുരന്തം ജീവൻ കവർന്നവരുടെ എണ്ണം 18 ആയി. കാട്ടുതീ ദുരന്തത്തിൽ വനപാലകരുടെ അനാസ്ഥ വ്യക്തമായതോടെയാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അതുല്യ മിശ്രയെ സർക്കാർ നിയോഗിച്ചത്. വ്യാഴാഴ്ച കൊരങ്ങിണി മലയിലെത്തി ദുരന്തസ്ഥലം കണ്ട അതുല്യ മിശ്ര വനപാലകർ, പൊലീസ്, രക്ഷാപ്രവർത്തകർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ബോഡി നായ്ക്കന്നൂരിലും തേനിയിലുമായി വെള്ളിയാഴ്ച നടക്കുന്ന തെളിവെടുപ്പിൽ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾ, നാട്ടുകാർ, ഡോക്ടർമാർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story