Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകണ്ടത്​ ഭയാനക കാഴ്​ചകൾ...

കണ്ടത്​ ഭയാനക കാഴ്​ചകൾ -കൊളുക്കുമല ടീ ഫാക്​ടറി പാക്കിങ്​ മാനേജർ

text_fields
bookmark_border
തൊടുപുഴ: ഭയാനകമായ രംഗങ്ങളാണ് കൊളുക്കുമലയിൽ ഉണ്ടായതെന്നും രക്ഷാപ്രവർത്തനത്തിലുണ്ടായ താമസവും കിഴ്ക്കാംതൂക്കായ പ്രദേശവുമാണ് അപകടത്തി​െൻറ വ്യാപ്തി വർധിപ്പിച്ചതെന്നും ദൃക്സാക്ഷികളിലൊരാളായ കൊളുക്കുമല ടീ ഫാക്ടറി പാക്കിങ് മാനേജർ അഷ്കർ. 12 മണിയോടെയാണ് വിദ്യാർഥികളടങ്ങുന്ന സംഘം കൊളുക്കുമലയിൽ എത്തുന്നത്. ഇവിടെനിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം. ഏഴ് കിലോമീറ്റർ പിന്നിട്ട് താഴേക്കിറങ്ങുന്നതിനിടെ കാറ്റും തീയും എതിർദിശയിൽ എത്തുകയായിരുന്നു. ട്രക്കിങ്ങിനെത്തിയവരിൽ ആർക്കും സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ല. തീ എത്തുന്നത് കണ്ട് വിദ്യാർഥി സംഘം കണ്ട വഴികളിലൂടെ ചിതറിയോടുന്നതിനിടെ ചിലർ കൊക്കയിലേക്ക് വീണു. ഇവിടേക്കും തീ ആളിപ്പടർന്നു. പതിമൂനോളം പേർ വീണതായാണ് സംശയം. രക്ഷാപ്രവർത്തനം ഏറെ സാഹസമായിരുന്നു. സംഭവം രാത്രിയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. താൻ സ്ഥലത്ത് എത്തുേമ്പാഴേക്കും പലയിടങ്ങളിലായി പൊള്ളിക്കരിഞ്ഞ ശരീരങ്ങളാണ് കാണുന്നത്. വാഹനങ്ങൾക്ക് എത്താൻ പറ്റാത്തതിനാൽ പലരെയും തീപടർന്ന സ്ഥലത്തുനിന്ന് പുറത്തേക്കെത്തിക്കുന്നത് കാണാമായിരുന്നു. ഹെലികോപ്ടർ സ്ഥലത്ത് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ രാത്രി 10നും ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ഗുരുതര പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്ന് അഷ്കർ പറഞ്ഞു. േതനിയിൽനിന്ന് 20 ആംബുലൻസും ഫയർ ഫോഴ്‌സ് വാഹനങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. കാറ്റ് വീശുന്നതിനാൽ വൈകിയും തീ പടരുകയാണ്. ഹെലികോപ്ടറി​െൻറ സഹായത്തോടെ തീ അണക്കാനുള്ള ശ്രമം നടന്നുവരുന്നു. തിങ്കളാഴ്ചയോടെയേ അപകടത്തി​െൻറ വ്യാപ്തി അറിയാൻ കഴിയൂ എന്ന് തേനി കലക്ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story