Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊന്തൻപുഴ വനം:...

പൊന്തൻപുഴ വനം: സർക്കാർ കേസ്​ തോറ്റുകൊടുത്തതിന്​​ പിന്നിൽ ഗൂഢാലോചന ^ചെന്നിത്തല

text_fields
bookmark_border
പൊന്തൻപുഴ വനം: സർക്കാർ കേസ് തോറ്റുകൊടുത്തതിന് പിന്നിൽ ഗൂഢാലോചന -ചെന്നിത്തല കോട്ടയം: പൊന്തൻപുഴ സംരക്ഷിതവനഭൂമി സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകാൻ സർക്കാർ ബോധപൂർവം കേസ് തോറ്റുകൊടുത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊന്തൻപുഴ വനത്തി​െൻറ വിവിധ ഭാഗങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കളി പുറത്തുകൊണ്ടുവരാനും ജനതാൽപര്യം ഉയർത്തിപ്പിടിക്കാനും വിഷയം നിയമസഭയിൽ ഉന്നയിക്കും. വനം വകുപ്പ് കച്ചവടം നടത്തിയോയെന്ന് സംശയിക്കുന്നു. കോടതി വിധിയോടെ പ്രദേശത്തെ 1200 കുടുംബങ്ങളുടെ പട്ടയസ്വപ്നമാണ് തക‌ർന്നത്. കേസ് തോറ്റുകൊടുക്കുന്നതിൽ വനം മന്ത്രിയുടെ ഭാഗത്തുനിന്ന് കള്ളക്കളി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച രാവിലെ 11.30നാണ് രമേശ് ചെന്നിത്തല പൊന്തൻപുഴ വളകോടിച്ചതുപ്പ് പ്രദേശത്തെത്തിയത്. പട്ടയമില്ലാത്ത പ്രദേശവാസികളുടെ പരാതികളാണ് ആദ്യം കേട്ടത്. പിന്നീട് ആലപ്ര, പെരുമ്പെട്ടി പ്രദേശങ്ങളും സന്ദർശിച്ചു. ആേൻറാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ജോ തോമസ്, ബാബു ജോസഫ്, ഡി.സി.സി ഭാരവാഹികളായ റോണി കെ. ബേബി, ബിജു പുന്നത്താനം, ജി. ഗോപകുമാർ, പ്രകാശ് പുളിക്കൽ, നീണ്ടൂർ മുരളി, മണിമല മണ്ഡലം പ്രസിഡൻറ് മനോജ് തോമസ്, ഫെമി മാത്യു, പി.ജി. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശ ജോയി, മണിമല പഞ്ചായത്ത് പ്രസിഡൻറ് നിത ഷാജി എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു. പൊന്തൻപുഴ വനം വിവാദത്തിൽ അഴിമതിയാരോപണം ഉന്നയിച്ച് കേരള കോൺഗ്രസാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെയാണ് വിഷയം യു.ഡി.എഫ് ഏറ്റെടുത്തത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏഴായിരം ഏക്കറിലായി കിടക്കുന്ന പൊന്തൻപുഴ വനത്തിന് ഉടമസ്ഥാവകാശം ഉന്നയിച്ച് 283 കുടുംബങ്ങൾ നൽകിയ കേസിലാണ് ജനുവരി 11ന് ഹൈേകാടതി ഡിവിഷൻ െബഞ്ച് വിധിപറഞ്ഞത്. പ്രദേശം സംരക്ഷിത വനഭൂമിയാണെന്ന 1906ലെ തിരുവിതാംകൂർ വനനിയമപ്രകാരമുള്ള വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. കേസ് പരിഗണിച്ചപ്പോൾ സ‌ർക്കാർ അഭിഭാഷകൻ ആവശ്യമായ രേഖകൾ ഹാജരാക്കാത്തതാണ് കോടതിയിൽ തിരിച്ചടി നേരിട്ടതിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. വിജിലൻസിനെ സമീപിക്കാൻ കേരള കോൺഗ്രസ് ഒരുങ്ങുമ്പോൾ വിഷയം നിയമപരമായും രാഷ്ട്രീയമായും ഉയർത്താനാണ് കോൺഗ്രസ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story