Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:12 AM IST Updated On
date_range 2 March 2018 11:12 AM ISTപേസ്മേക്കർ എത്തിയില്ല; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ മുടങ്ങി
text_fieldsbookmark_border
ഗാന്ധിനഗർ (കോട്ടയം): ഹൃദ്രോഗ ചികിത്സക്കുള്ള പേസ്മേക്കർ ലഭിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ ചികിത്സ മുടങ്ങി. ചേർത്തല സ്വദേശി അശോകനാണ് (62) ദുരിതത്തിലായത്. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനാണ് പേസ്മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം പേസ്മേക്കർ നൽകാൻ അനുമതി ലഭിച്ചെങ്കിലും ആശുപത്രിക്ക് പേസ്മേക്കർ നൽകുന്ന കമ്പനികൾക്ക് സർക്കാർ കോടികൾ നൽകാനുള്ളതിനാൽ ഉപകരണം ലഭിച്ചില്ല. മെഡിക്കൽ കോളജുകൾക്ക് സ്റ്റെൻറ്, പേസ്മേക്കർ എന്നിവ നൽകുന്നത് സ്വകാര്യ കമ്പനിയാണ്. 70 കോടി സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് കമ്പനിക്ക് നൽകാനുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നൽകേണ്ടത് 25 കോടിയോളം രൂപ. 1.40 ലക്ഷം രൂപയാണ് ഒരു പേസ്മേക്കറിെൻറ വിലയെന്നതിനാൽ ആശുപത്രിയിൽ സ്റ്റോക് ചെയ്യാറില്ല. ഹൃദ്രോഗികൾക്ക് പേസ്മേക്കർ ആവശ്യമായി വരുേമ്പാൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം അപേക്ഷ നൽകി അനുവദിക്കുകയാണ് പതിവ്. അശോകൻ കാരുണ്യ പദ്ധതി പ്രകാരം അപേക്ഷ നൽകിയാണ് പേസ്മേക്കറിന് അനുമതി ലഭിച്ചത്. 20 കോടി കാരുണ്യപദ്ധതിയിലെ ചെലവുകൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടുദിവസത്തിനുള്ളിൽ ട്രഷറിയിൽനിന്ന് നടപടി പൂർത്തീകരിച്ച് പണം കൈപ്പറ്റുമെന്നും പണം ഏതൊക്കെ കമ്പനികൾക്കാണ് നൽകേണ്ടതെന്ന നിർദേശം കൂടി ലഭിച്ചെങ്കിൽ മാത്രമേ കുടിശ്ശിക നൽകാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story