Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅത്യുന്നതി...

അത്യുന്നതി പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനം പ്രത്യേക നിയമം വരുന്നു

text_fields
bookmark_border
കോട്ടയം: സംസ്ഥാനത്തെ അത്യുന്നതി പ്രദേശങ്ങളിലെ (ഹൈ ആൾട്ടിറ്റ്യൂട്ട് ഏരിയ) നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവക്കായി പ്രത്യേക നിയമനിർമാണത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇടുക്കിയിൽ മൂന്നാർ, പീരുമേട്, അടിമാലി, കോഴിക്കോട് തിരുവമ്പാടി, താമരശേരിയടക്കം അടുത്തിടെ കനത്ത മഴയിൽ ഉരുൾപൊട്ടലടക്കം വൻനാശം നേരിട്ട മുഴുവൻ സ്ഥലങ്ങളും സ്ഥാപനങ്ങളും പുതിയ നിയമത്തി​െൻറ പരിധയിൽ വരും. ദുരന്തസാധ്യത കണക്കിലെടുത്ത് കർശന വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടാകും. തമിഴ്നാട് സർക്കാർ ഉൗട്ടി-കൊടൈക്കനാൽ മേഖലകൾക്കായി നടപ്പാക്കിയ നിയമത്തി​െൻറ ചുവടുപിടിച്ചാണ് ഇവിടെയും നിർമാണങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതെന്നും ഇതിനായി പഞ്ചായത്ത് ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്നും റവന്യൂ വകുപ്പ് ഉന്നത വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തീരാജ് ആക്ടിൽ വരുത്തേണ്ട മാറ്റങ്ങൾക്കും രൂപംനൽകിയിട്ടുണ്ട്. പുതിയ നിയമനിർമാണത്തി​െൻറ കരട് സർക്കാറി​െൻറ പരിഗണനയിലാണ്. എത്രയും വേഗം നിയമ നിർമാണം പൂർത്തിയാക്കും. ഒരുമാസത്തിനകം നടപടികൾ പൂർത്തിയാവും. പുതിയ നിയമ നിർമാണം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും അനുമതി ഇല്ലാതെ ഒരു നിർമാണ പ്രവർത്തനവും അനുവദിക്കില്ല. നിലവിൽ അപകടകരമായി കണ്ടെത്തുന്ന പ്രവൃത്തികൾ പൂർണമായും പൊളിച്ചുമാറ്റും. ഇത്തരത്തിലുള്ള നിരവധി സ്ഥാനപങ്ങളുടെ പട്ടികയും റവന്യൂ വകുപ്പ് തയാറാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും അനുമതി ഇല്ലാതെ മൂന്നാർ ഉൾപ്പെടുന്ന മേഖലകളിൽ ഒരു നിർമാണ പ്രവൃത്തികൾക്കും അനുമതി നൽകരുതെന്ന് ഹൈകോടതിയും ഉത്തരവിട്ടിരുന്നു. പുതിയ നിയമ നിർമാണത്തിന് ഇതും പ്രേരകമായെന്ന് റവന്യൂ അഡിഷനൽ ചീഫ്സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. നിലവിൽ നിലനിൽക്കുന്ന എല്ലാ സാേങ്കതിക തടസ്സങ്ങളും മാറ്റിക്കൊണ്ടാവും പുതിയ നിയമ നിർമാണമെന്നും അദ്ദേഹം അറിയിച്ചു. സി.എ.എം കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story