Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനം വകുപ്പി​െൻറ...

വനം വകുപ്പി​െൻറ 'അനധികൃത' മതിൽ നിർമാണം: എതിർത്ത്​ പാർട്ടി; പൊലീസെത്തി പണി നിർത്തിച്ചു

text_fields
bookmark_border
മാങ്കുളം (ഇടുക്കി): റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് നിർമാണവുമായി വനം വകുപ്പ്. വനം വകുപ്പി​െൻറ 'അനധികൃത' നിർമാണം തടയാൻ ഒടുവിൽ റവന്യൂ-വനം വകുപ്പുകൾ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ രംഗത്ത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷ​െൻറ കീഴിൽ മുനിപാറ ബീറ്റ് ഫോറസ്റ്റ് ഓഫിസി​െൻറ ചുറ്റുമതിൽ നിർമാണമാണ് വിവാദമായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമാണത്തിനായി നീക്കിയിട്ടിരിക്കുന്ന റവന്യൂ ഭൂമി കൈയേറിയാണ് വനം വകുപ്പ് ചുറ്റുമതിൽ നിർമാണവുമായി മുന്നോട്ട് പോകുന്നതെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. നാലുമാസം മുമ്പ് റോഡുപണി തടസ്സപ്പെടുത്തിയ വനം വകുപ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തു വന്നു. തുടർന്ന് മാങ്കുളം വില്ലേജ് ഓഫിസർ എത്തി സ്ഥല പരിശോധനയിൽ ഇത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പിന് സ്റ്റോപ് മെമ്മോ നൽകി. ഈ ഉത്തരവ് അവഗണിച്ച് ദേവികുളം സബ് കലക്ടറിൽനിന്ന് വാക്കാൽ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടാണ് വനം വകുപ്പ് നിർമാണം ആരംഭിച്ചത്. ഇതോടെ സി.പി.െഎ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസി​െൻറ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് മതിൽ നിർമാണം തടഞ്ഞു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ പൊലീസ് നിർമാണം നിർത്തിവെക്കണമെന്നും രേഖാമൂലം നിർമാണ ഉത്തരവ് ഹാജരാക്കാതെ പണി നടത്താൻ പാടില്ലെന്നും അറിയിച്ചു. അനധികൃത നിർമാണം നടത്തിയതിനെതിരെ മേലധികാരികളുമായി ആലോചിച്ച് മാങ്കുളം േറഞ്ച് ഓഫിസർക്കെതിരെ ആവശ്യമായ നിയമനടപടിയെടുക്കുമെന്ന് വില്ലേജ് ഓഫിസറും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story