Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:32 AM IST Updated On
date_range 26 July 2018 11:32 AM ISTകന്യാസ്ത്രീയുടെ സഹോദരെൻറ മൊഴിയെടുത്തു
text_fieldsbookmark_border
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ആരോപണത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ൈവദികനായ സഹോദരെൻറ മൊഴിയെടുത്തു. അന്വേഷണം നടത്തുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. നേരേത്ത കന്യാസ്ത്രീക്കെതിരെ ബിഷപ് നൽകിയ പരാതിയിൽ സഹോദരൻ അടക്കമുള്ളവർ െകാല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ല. കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇത്. ബിഷപ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കന്യാസ്ത്രീ അറിയിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മൊഴി നൽകിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉന്നതതല സമ്മർദത്തെ തുടർന്നാണ് ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നത്. കേസ് മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. ഇതുകാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകും. പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ പരാതി നൽകിയിട്ടും ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ ചോദ്യംചെയ്യാൻപോലും തയാറാക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. അതിനിടെ, പീഡനം നടന്നുെവന്ന് കന്യാസ്ത്രീ മൊഴി നൽകിയ കാലഘട്ടത്തിലെ ഫോൺ രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് ടെലികോം സേവനദാതാക്കളെ വീണ്ടും സമീപിക്കാൻ പൊലീസ് തീരുമാനിച്ചു. നേരേത്ത പാലാ കോടതി രേഖകൾ ലഭ്യമാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും രേഖകൾ ലഭ്യമല്ലെന്നാണ് ഇവർ പറയുന്നത്. ഇൗ സാഹചര്യത്തിൽ വീണ്ടും കോടതിയെ സമീപിക്കാനും അന്വേഷണസംഘം ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story