Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 11:26 AM IST Updated On
date_range 14 July 2018 11:26 AM ISTവെള്ളത്തൂവൽ പഞ്ചായത്തിൽ ലൈഫ് രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
തൊടുപുഴ: ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വെള്ളത്തൂവൽ പഞ്ചായത്തിൽ തുടക്കം. വീടുകളുടെ തറക്കല്ലിടൽ ശനിയാഴ്ച രാവിലെ 11ന് അരുണാപുരത്ത് എസ്. രാജേന്ദ്രൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുപരിപാടിയിൽ രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമാണത്തിനുള്ള ആദ്യഗഡു വിതരണം പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ബിജി നിർവഹിക്കും. രണ്ടാംഘട്ടത്തിൽ 228 വീടുകളാണ് വെള്ളത്തൂവൽ പഞ്ചായത്തിെൻറ വിവിധ ഇടങ്ങളിലായി നിർമിക്കുക. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുൻകാലങ്ങളിൽ വിവിധ പദ്ധതികളുടെ ഭാഗമായി പൂർത്തിയാക്കാനുണ്ടായിരുന്ന മുഴുവൻ വീടുകളുടെ നിർമാണവും പഞ്ചായത്ത് പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുത്ത 228 വീടുകളിൽ കരാർ നടപടി പൂർത്തിയാക്കിയ 25 പേർക്കാണ് ആദ്യഗഡു വിതരണം ചെയ്യുന്നത്. ഓരോ വീടിനും സർക്കാർ നാലുലക്ഷം രൂപയാണ് നിർമാണ തുകയായി വകയിരുത്തിയിരിക്കുന്നത്. ആദ്യഗഡുവായി മൊത്തം തുകയുടെ 10ശതമാനം തുകയായ 40,000 രൂപയാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക. പഞ്ചായത്തിലെ 17 വാർഡുകളിലായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് 228 ഉപഭോക്താക്കളെ കണ്ടെത്തിയത്. ൈലഫ് മിഷൻ പദ്ധതിക്ക് ആകെ 9.12 കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വീടുകളുടെ നിർമാണ തുക നാലുഘട്ടമായി നൽകും. 12 വ്യത്യസ്ത മോഡലുകളിലുള്ള വീടുകളാണ് പഞ്ചായത്തിൽ പുതുതായി നിർമിക്കുന്നത്. മോഡലുകൾ തെരഞ്ഞെടുക്കുന്നത് ഉപഭോക്താവിെൻറ താൽപര്യപ്രകാരമായിരിക്കും. ആറുമാസത്തിനകം രണ്ടാംഘട്ട വീടുകളുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിൽ പട്ടയം ലഭിക്കാത്തതും നിർമാണത്തിന് അനുമതിയില്ലാത്തതുമായ സ്ഥലത്ത് ഭൂപതിവ്് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറക്ക് നിർമാണം തുടങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story