Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ്​ അംഗങ്ങളെ...

കോൺഗ്രസ്​ അംഗങ്ങളെ പാർട്ടിക്കകത്താക്കി പാക്കേജ്​; നെടുങ്കണ്ടം ​ബ്ലോക്കിൽ ഇന്ന്​ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
നെടുങ്കണ്ടം: സ്വന്തം പാർട്ടിക്കാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിന് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത അഞ്ചുപേരെ തിരിച്ചെടുത്തു. തിങ്കളാഴ്ച നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാർ അവിശ്വാസം വഴി പുറത്തായതിനെ തുടർന്ന് സംജാതമായ പ്രതിസന്ധി പരിഹരിക്കുന്നതി​െൻറ ഭാഗമായി ആദ്യ എട്ടുമാസം മുകേഷ്മോഹനനെ പ്രസിഡൻറാക്കാനും ശേഷിച്ച 12 മാസം റെജി പനച്ചിക്കലിനെ പ്രസിഡൻറാക്കാനുമാണ് തീരുമാനം. തീരുമാനത്തിൽ ക്ഷുഭിതനായ ശ്രീമന്ദിരം ശശികുമാർ തനിക്ക് വീണ്ടും അവസരം നൽകുന്നില്ലെങ്കിൽ ബ്ലോക്ക് അംഗത്വവും പാർട്ടി അംഗത്വവും രാജിവെക്കുമെന്ന് ഭീഷണി മുഴക്കി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമാണ് ശ്രീമന്ദിരം. ആറു മാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തവരെയാണ് 38ാം ദിവസം തിരിച്ചെടുത്തത്. ഭരണം നഷ്ടമാകാതിരിക്കാൻ ബ്ലോക്ക് പഞ്ചായത്തിലെ എട്ട് കോൺഗ്രസ് അംഗങ്ങളെയും പാർട്ടി ആസ്ഥാനത്തേക്ക് വിളിച്ചായിരുന്നു ചർച്ച. സസ്പെൻഷനിലായവരെ തിരിച്ചെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടമാകുന്ന സ്ഥിതി പരിഗണിച്ചാണ് വിട്ടുവീഴ്ച. ശ്രീമന്ദിരത്തിനൊപ്പം നിന്നയാളാണ് എട്ടുമാസം പ്രസിഡൻറാകുന്ന മുകേഷ് മോഹനൻ. പിന്നീട് പ്രസിഡൻറാകുന്നത്, അവിശ്വാസം കൊണ്ടുവന്ന അംഗങ്ങളിൽ ഉൾപ്പെട്ട റെജി പനച്ചിക്കലും. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രശ്നപരിഹാര ചർച്ച. 13 അംഗങ്ങളുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും സി.പി.എമ്മിന് നാലും കേരള കോൺഗ്രസിന് ഒരംഗവുമാണുള്ളത്. പ്രസിഡൻറിനെതിരെ ഏകാധിപത്യപരമായ നിലപാടുകളും മോശം പെരുമാറ്റവും ആരോപിച്ചാണ് അഞ്ച് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് അംഗവും ചേർന്ന്്് അവിശ്വാസം കൊണ്ടുവന്നത്. വിപ്പ് ലംഘിച്ചാണ് ഇവർ വോട്ട് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story