Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീലിമംഗലം പാലം 14ന്​...

നീലിമംഗലം പാലം 14ന്​ തുറക്കും; ബലക്ഷയത്തി​െൻറ പേരിൽ വലഞ്ഞത്​ യാത്രക്കാർ

text_fields
bookmark_border
േകാട്ടയം: ഒന്നരവർഷം മുമ്പ് എം.സി റോഡിൽ അടച്ചിട്ട നീലിമംഗലം പാലം 14ന് തുറക്കും. എന്നാൽ, ഇല്ലാത്ത ബലക്ഷയത്തി​െൻറ പേരിൽ പാലം ഇത്രയും നാൾ അടച്ചിട്ടത് എന്തിനാണെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. പാലം തുറന്നു കൊടുക്കാതിരുന്നതിനെത്തുടര്‍ന്ന് ഇവിടെയുണ്ടായ അപകടങ്ങള്‍ക്കു കണക്കുമില്ല. ഇരുവശത്തും റോഡ് നവീകരണം പൂര്‍ത്തിയായതോടെ പാഞ്ഞെത്തിയിരുന്ന വാഹനങ്ങൾ അടഞ്ഞുകിടന്ന പാലത്തിലേക്ക് കയറാന്‍ ശ്രമിച്ചതാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമായത്. 14നു പാലം തുറന്നുകൊടുക്കുന്നതോടെ ആശങ്കകള്‍ക്കും അപകടങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ബലക്ഷയത്തി​െൻറ പേരിൽ ഒരു വര്‍ഷവും ഏഴു മാസവും വെറുതെകിടന്ന ശേഷമാണ് പാലം തുറന്നുകൊടുക്കുന്നത്. ഇത് എം.സി റോഡിൽ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പൊതുമരാമത്ത് അധികൃതർ നടത്തിയ പരിശോധനയിൽ പാലത്തിന് അപാകതയില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.ടി.പിയുടെ എം.സി റോഡ് നവീകരണം പൂർത്തിയാക്കിയ ഘട്ടത്തിലും ബലക്ഷയത്തി​െൻറ പേരിൽ പാലം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എം.സി റോഡ് വികസന ഭാഗമായി 2016 ഡിസംബറിലാണ് പാലം നിര്‍മാണം പൂർത്തിയാക്കിയത്. അന്ന് ഉദ്ഘാടനത്തെക്കുറിച്ച് അധികൃതര്‍ ആലോചിച്ച് തുടങ്ങിയപ്പോഴാണ് പാലത്തിനു ബലക്ഷയമുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇൗ ആരോപണത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. പാലത്തി​െൻറ മുകള്‍ ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശക്തമായ ചൂടില്‍ ഉപരിതലത്തില്‍ നേരിയ തോതില്‍ പൊട്ടലുണ്ടായതായിരുന്നുവെന്നും പാലത്തി​െൻറ ബലത്തെ ബാധിച്ചില്ലെന്നും കണ്ടെത്തി. എന്നാല്‍, പാലം തുറന്നുകൊടുക്കാന്‍ കെ.എസ്.ടി.പി തയാറായില്ല. ആക്ഷേപങ്ങള്‍ക്കൊടുവില്‍ ബംഗളൂരു ആസ്ഥാനമായ കമ്പനി 48 മണിക്കൂര്‍ ഭാരം കയറ്റിയ ലോറികള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് ബലപരിശോധന നടത്തിയിരുന്നു. എന്നാല്‍, പരിശോധനയില്‍ കണ്ടെത്തിയ നേരിയ വളവ് പാലത്തി​െൻറ ബലത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയെങ്കിലും കെ.എസ്.ടി.പിക്കായി പണം മുടക്കിയ ലോകബാങ്ക് അധികൃതര്‍ സമ്മതിച്ചില്ല. ലോകബാങ്ക് സംഘവും ബംഗളൂരു ആസ്ഥാനമായ സ്വകാര്യ ഏജൻസിയും നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്നായിരുന്നു കെണ്ടത്തൽ. ഭാരം കയറ്റിയ വണ്ടികൾ കയറുേമ്പാൾ പാലത്തി​െൻറ സ്ലാബുകൾക്ക് അധികം വളവുണ്ടാകുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇൗ റിപ്പോർട്ട് നൽകിയതോടെ പാലം തുറക്കൽ പ്രതിസന്ധിയിലായി. ഇതോടെ വീണ്ടും വിദഗ്ധ പരിശോധന നടത്തണെമന്ന നിർദേശമുയർന്നു. തുടർന്ന് മറ്റൊരു ഏജന്‍സിയെ പഠനത്തിന് നിയോഗിച്ചെങ്കിലും ഇവര്‍ ഉപകരണങ്ങള്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞു വന്നില്ല. തുടര്‍ന്നു ചെന്നൈ, റൂര്‍ക്കി ഐ.ഐ.ടികളിലെ വിദഗ്ധരുടെ സംഘവും പഠനം നടത്തി. ഈ റിപ്പോര്‍ട്ടില്ലൊന്നും ബലക്ഷയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗം പരിശോധന നടത്തി പാലം തുറന്നു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story