Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജ്യോതിഷപ്പേടി; കർണാടക...

ജ്യോതിഷപ്പേടി; കർണാടക മന്ത്രി ദിവസവും സഞ്ചരിക്കുന്നത് 342 കിലോമീറ്റർ

text_fields
bookmark_border
ബംഗളുരു: കർണാടക പൊതുമരാമത്തു മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മൂത്ത സഹോദരനുമായ എച്ച്.ഡി. രേവണ്ണ ദിവസവും ത​െൻറ വീട്ടിൽനിന്ന് ഓഫിസിലേക്കും തിരിച്ചും സഞ്ചരിക്കുന്നത് 342 കിലോമീറ്റർ!. ഔദ്യോഗിക വസതി ഒഴിഞ്ഞുകിട്ടാത്തതിനാലും ജ്യോതിഷപ്പേടി കാരണം ബംഗളൂരുവിലെ സ്വന്തം വീട്ടിൽ രാത്രി താമസിക്കാത്തതിനാലുമാണ് മന്ത്രിയുടെ ഈ ബഹുദൂര യാത്ര. ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിലെ വീട്ടിൽനിന്നും ബംഗളുരൂവിലേക്കാണ് ദിവസവും മന്ത്രിയുടെ യാത്ര. ബംഗളൂരു ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ സ്വന്തം വീടുണ്ടെങ്കിലും മന്ത്രിയായിരിക്കുന്നിടത്തോളം കാലം ആ വീട്ടിൽ അന്തിയുറങ്ങുന്നത് നല്ലതല്ലെന്ന ജ്യോതിഷിയുടെ അഭിപ്രായം പരിഗണിച്ചാണിത്. ഇതോടെ ത​െൻറ മണ്ഡലമായ ഹൊളെ നരസിപുരയിലേക്കു കുടുംബ സമേതം താമസം മാറ്റുകയായിരുന്നു. എച്ച്.ഡി രേവണ്ണക്കു ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ല. കുമാര പാർക്ക്‌ വെസ്റ്റ് എൻഡ് വസതിയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, മുൻ പൊതുമരാമത്തു മന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ഇവിടെ കുടുംബസമേതം കഴിയുന്നത്. വസതി ഒഴിയാൻ ഇനിയും മൂന്നുമാസം കാലാവധിയുണ്ട്. അത്രയും കാലം മന്ത്രി രേവണ്ണയും ഈ ബഹുദൂര യാത്ര ദിനേന തുടരും. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് പൂജയും പ്രാർഥനയും കഴിഞ്ഞാൽ രാവിലെ ഏഴുമുതൽ എട്ടുവരെ സന്ദർശകർക്കുള്ള സമയമാണ്. പിന്നീട് ബംഗളൂരുവിലേക്ക് കാറിൽ പുറപ്പെടുന്ന മന്ത്രി 11ഓടെ വിധാൻ സൗധയിൽ ഹാജരാകും. വൈകീട്ട് പദ്മനാഭനഗറിൽ പിതാവും ജെ.ഡി.എസ് ദേശീയാധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ട് രാത്രി 8. 30ഓടെ മടക്കം. കാറിലും വീട്ടിലുമായി ഉറക്കം. ഇതാണ് ഇപ്പോൾ മന്ത്രിയുടെ ദിനചര്യ. ഉറച്ച ജ്യോതിഷ വിശ്വാസിയായ എച്ച്.ഡി രേവണ്ണ വോട്ടിങ് സമയത്ത് നല്ല ഫലത്തിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനി​െൻറ ദിശ മാറ്റിയത് വാർത്തയായിരുന്നു. മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തീയതിയും സമയവും മന്ത്രിസഭാ വികസന പ്രഖ്യാപനത്തി​െൻറയും ബജറ്റ് അവതരണത്തി​െൻറയും തീയതിയുമെല്ലാം നിശ്ചയിച്ചുനൽകിയതും രേവണ്ണയാണ്. മന്ത്രി രേവണ്ണ പങ്കെടുക്കേണ്ട പൊതുപരിപാടികൾ പോലും മുഹൂർത്തം നോക്കിയാണ് തീരുമാനിക്കുകയെന്ന് അദ്ദേഹത്തി​െൻറ ഓഫിസ് വൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story