Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:14 AM IST Updated On
date_range 4 July 2018 11:14 AM ISTകുന്നത്തുകളത്തിൽ ഗ്രൂപ്പിെൻറ ആസ്തി കണക്കാക്കൽ അടുത്തദിവസം തുടങ്ങും
text_fieldsbookmark_border
കോട്ടയം: നിക്ഷേപകരുടെ പണവുമായി മുങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പിെൻറ ആസ്തി കണക്കാക്കല്‍ അടുത്തദിവസം ആരംഭിക്കും. ഗ്രൂപ്പിനു കീഴിലുള്ള ജ്വല്ലറികളിലാണ് ആദ്യ പരിശോധന. കോടതി നിയോഗിച്ച റിസീവറുടെ തീരുമാനപ്രകാരം ചില രേഖകൾ കിട്ടിയാലുടൻ പരിശോധന ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. പരിശോധനക്ക് നാലുദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. 70 വര്‍ഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ് വിശ്വാസ്യത നേടിയെടുത്തശേഷം നിക്ഷേപകരുടെ കോടികളുമായി മുങ്ങുകയായിരുന്നു. 5100 നിക്ഷേപകരും 136 കോടിയുടെ കടബാധ്യതയും ഉണ്ടെന്നാണ് സ്ഥാപന ഉടമ വിശ്വനാഥന്‍ സമര്‍പ്പിച്ച പാപ്പര്‍ ഹരജിയില്‍ പറഞ്ഞിട്ടുള്ളത്. അതേസമയം, കുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിെൻറ നടപടിക്രമം പൂർത്തിയായി. ആയിരത്തിഎണ്ണൂറിലധികം പരാതികളിൽനിന്ന് 270 കോടിയോളം തട്ടിയെന്നാണ് പ്രാഥമികവിവരം. ഒളിവിലായ സ്ഥാപന ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനില്‍ ബാബു, ഡോ. ജയചന്ദ്രന്‍ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story