Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:08 AM IST Updated On
date_range 2 July 2018 11:08 AM ISTകലിതുള്ളിയ കാലവര്‍ഷത്തിന് ശമനം; ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു
text_fieldsbookmark_border
രാജാക്കാട്: അനിശ്ചിതത്വത്തിലായിരുന്ന മൂന്നാര്‍ ബോഡിമെട്ട് ദേശീയപാത നിർമാണം മഴക്ക് അല്‍പം ശമനമായതോടെ പുനരാരംഭിച്ചു. കൂടുതല്‍ യന്ത്രസാമഗ്രികളും തൊഴിലാളികളെയും എത്തിച്ച് ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. വനം വകുപ്പിെൻറ സ്റ്റോപ് മെമ്മോയിലാണ് ആദ്യം നിർമാണം നിലച്ചത്. പ്രതിഷേധങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ അനിശ്ചിതത്വം അവസാനിച്ച് നിര്‍മാണം പുനരാരംഭിക്കാൻ ദേശീയപാത വിഭാഗം തയാറെടുത്തെങ്കിലും ശക്തമായ മഴ തിരിച്ചടിയായി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കം ദുരന്തങ്ങൾ ആവർത്തിച്ചതോടെ ആഴ്ചകളോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിെവച്ചു. കഴിഞ്ഞ ഒരാഴ്ചയായി മഴ ശക്തി കുറഞ്ഞതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്ററാണ് 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നത്. 268.2 കോടി രൂപക്കാണ് 24 മാസത്തെ കാലാവധിയില്‍ കരാര്‍ നൽകിയിരിക്കുന്നത്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹൈറേഞ്ചിെൻറ ടൂറിസം മേഖലക്കും പുത്തനുണർവാകും. ആദിവാസി കുട്ടികൾ പഠനത്തിൽനിന്ന് വിട്ടുനിൽക്കുന്നു; കാരണം കണ്ടെത്താൻ സർവേ കട്ടപ്പന: ആദിവാസി കുട്ടികൾ പഠനത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കാരണം കണ്ടെത്താൻ ജില്ല സമഗ്ര ശിക്ഷ അഭിയാൻ സർവേ നടത്തുന്നു. സർവേയുടെ മുന്നൊരുക്കം പൂർത്തിയായി. പഠനം നിർത്തിയ ആദിവാസി വിദ്യാർഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കാര്യങ്ങള്‍ ഇനി സമഗ്ര ശിക്ഷ അഭിയാെൻറ മേൽനോട്ടത്തിലാണ് നടക്കുന്നത്. മുന്നൊരുക്കം വിലയിരുത്താൻ കട്ടപ്പന നഗരസഭയിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷൻ മനോജ് എം. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ആദിവാസിക്കുടികളിലായി 18 വയസ്സിൽ താഴെയുള്ളവർ സ്‌കൂൾ പ്രവേശനം നേടാതിരിക്കുന്നുണ്ടെന്നും നേടിയവർ കൃത്യമായി സ്‌കൂളിലെത്തുന്നില്ലെന്നും വിവിധ ഏജൻസികളും ജനപ്രതിനിധികളും സമഗ്ര ശിക്ഷ അഭിയാന് പരാതി നൽകിയിരുന്നു. ജെ.ജെ ആക്ട് പ്രകാരം വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ബാല ഭവനങ്ങളും ഹോസ്റ്റലുകളും പ്രവർത്തനം ആവസാനിപ്പിച്ചതും ആദിവാസി കുട്ടികൾ പഠനം നിർത്താൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്ന് വിവിധ സർക്കാർ ഏജൻസികളെ സംയോജിപ്പിച്ച് സമഗ്ര സർവേ നടത്തി തുടർ വിദ്യാഭ്യാസം ലഭ്യമാക്കാൻ സ്റ്റെപ് എന്ന പദ്ധതിക്ക് സമഗ്ര ശിക്ഷ അഭിയാൻ രൂപംനൽകുകയായിരുന്നു. അംഗൻവാടി ജീവനക്കാർ, ട്രൈബൽ പ്രമോട്ടർമാർ, ഏകാധ്യാപക സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് സർവേക്കുള്ള പരിശീലനം നൽകി. റോഡുകൾ ഗതാഗതയോഗ്യമാക്കണം -ജില്ല വികസന സമിതി ഇടുക്കി: ചെറുതോണി-പാറമട റോഡ് ഉൾെപ്പടെ ജില്ലയിലെ പ്രധാന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല ആസ്ഥാനത്ത് മികച്ച റോഡ് സംവിധാനം ഇല്ലാത്തത് ഇടുക്കിക്ക് മാത്രമാണ്. കട്ടപ്പന-പുളിയന്മല റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ഗതാഗതയോഗ്യമാക്കണം. അപകടങ്ങൾ സ്ഥിരമായുണ്ടാകുന്ന റോഡിലെ വളവുകൾ അടിയന്തരമായി നന്നാക്കണം. പനംകുട്ടി-നേര്യമംഗലം റോഡ് സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എം.പി നിർദേശിച്ചു. കല്ലാർ-മാങ്കുളം റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം കരാറുകാരെൻറയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ റോഡ് ശൃംഖല ആധുനികവത്കരിക്കാൻ വ്യക്തമായ കർമപദ്ധതി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന് ഉണ്ടാകണമെന്ന് എം.പി പറഞ്ഞു. ജില്ലയിലെ ഗോത്രവർഗക്കാർക്ക് ജനന-മരണ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകാൻ സംവിധാനം ഉണ്ടാകണമെന്നും എം.പി പറഞ്ഞു. കലക്ടർ ജി.ആർ. ഗോകുൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story