Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകന്യാസ്​ത്രീയുടെയും...

കന്യാസ്​ത്രീയുടെയും ബിഷപ്പി​െൻറയും പരാതി: ആദ്യം ആധികാരികതയും വിശ്വാസ്യതയും പഠിക്കും

text_fields
bookmark_border
കോട്ടയം: കന്യാസ്ത്രീയുടെയും ബിഷപ്പി​െൻറയും പരാതിയുടെ ആധികാരികതയും വിശ്വാസ്യതയും പരിശാധിക്കാൻ പൊലീസ്. ഇരുപരാതികളും സൂക്ഷ്മമായി അന്വേഷിക്കാനും അതിനുശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകാനുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. തിരക്കിട്ട് അന്വേഷണം നടത്തരുതെന്നും എല്ലാ വശങ്ങളും പഠിക്കണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. കേസി​െൻറ വിശ്വാസ്യത കെണ്ടത്താനുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ് നൽകിയ പരാതിയും ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയും അപ്പോൾതന്നെ വിശദ അന്വേഷണത്തിനായി കുറവിലങ്ങാട് പൊലീസിന് കൈമാറി. ആദ്യം കിട്ടിയത് ബിഷപ്പി‍​െൻറ പരാതിയായിരുന്നു. എല്ലാ വശവും പരിശോധിക്കെട്ട. സമയം കൂടുതൽ എടുത്താലും സത്യസന്ധമായ അേന്വഷണമായിരിക്കണം നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചിട്ടില്ല. അറസ്റ്റോ മറ്റ് നടപടികളോ ആലോചിച്ചിട്ടില്ല- എസ്.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story