Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:03 AM IST Updated On
date_range 7 Jan 2018 11:03 AM ISTകോടിയേരി പച്ചക്കൊടി കാട്ടിയാലും മാണി എൽ.ഡി.എഫിലുണ്ടാകില്ല; സി.പിഎമ്മിനെ കടന്നാക്രമിച്ച് സി.പി.െഎ
text_fieldsbookmark_border
കോട്ടയം: കെ.എം. മാണിയുമായുള്ള ബന്ധത്തിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.െഎ. കോടിയേരി ബാലകൃഷ്ണൻ എത്ര പച്ചക്കൊടികാട്ടിയാലും മാണി എൽ.ഡി.എഫിലുണ്ടാകില്ലെന്ന് സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ വ്യക്തമാക്കി. സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെ പ്രതിഷേധിച്ചവർ ഇപ്പോൾ അദ്ദേഹത്തെ മഹത്വവത്കരിക്കുന്നത് ശരിയല്ല. ബാര്‍ കോഴ കേസിനെ തുടർന്ന് മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്ന മട്ടാണ്. മാണിയെ വിശുദ്ധനാക്കാനാണ് പുതിയ നീക്കം. മാണിയെ എൽ.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കാഴ്ചയില്‍ സുന്ദരന്മാരുമായി കൂട്ടുകൂടാന്‍ നടക്കുമ്പോള്‍ മുമ്പ് അവര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നടത്തിയ സമരങ്ങളും ഓര്‍ക്കുന്നത് നന്നാവും. മാണിക്കെതിരെ സമരം നടത്തി പൊലീസിെൻറ തല്ല് മേടിച്ചവരോട് എന്ത് വിശദീകരണമാണ് നൽകാനുണ്ടാകുക. ഇപ്പോൾ മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം എവിടെ പോയി. സി.പി.എം കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് ആളുകള്‍ സി.പി.എമ്മില്‍നിന്ന് പുറത്ത് പോകുകയാണ്. സി.പി.എമ്മിെൻറ സൗജന്യം കൊണ്ടല്ല സി.പി.ഐ ഈ നിലയില്‍ എത്തിയത്. തങ്ങളുടെ സ്ഥാനം തീരുമാനിക്കുന്നത് മറ്റുള്ളവരല്ല. ഭരണം ഉപയോഗിച്ച് പണം മേടിക്കുന്നവർ സി.പി.ഐ അല്ലെന്ന് എല്ലാവർക്കും അറിയാം. ഏത് വകുപ്പുകളിലാണ് അഴിമതിയുള്ളതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മറ്റ് പാര്‍ട്ടിക്കാരെ കുറ്റം പറഞ്ഞ് ബി.ജെ.പിക്ക് വളരാന്‍ അവസരമൊരുക്കുകയാണ്. മൂന്നാറിലെ ഭൂമിയുടെ കസ്റ്റോഡിയൻ മന്ത്രി എം.എം. മണിയാണ്. ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവരെപ്പോലുള്ളവർ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെ മണി ഇടക്കിടെ വിമർശിക്കുന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്. പള്ളിക്കൂടത്തിൽ പോകാത്തവരാണ് ഉദ്യോഗസ്ഥരെ വിമർശിക്കുന്നത്. പാവങ്ങൾക്ക് ഭൂമിനൽകുകയെന്ന സർക്കാർ നിലപാടിന് തടസ്സം നിൽക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കുന്ന ഇത്തരക്കാരാണെന്നും ശശിധരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം കോട്ടയം ജില്ല സമ്മേളനത്തിൽ സി.പി.െഎക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് മറുപടിയായിട്ടായിരുന്നു സി.പി.ഐ ജില്ല സെക്രട്ടറിയുടെ പരാമർശം. ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസുമായിട്ടുണ്ടാക്കിയ സഖ്യം തുടരുമെന്നും സി.പി.എം ജില്ല സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story