Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:35 AM GMT Updated On
date_range 17 Feb 2018 5:35 AM GMTബസ് ടെർമിനൽ നിർമിച്ച കമ്പനിക്ക് പണം നൽകിയില്ല; കെ.എസ്.ആർ.ടി.സിയോട് ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: ബസ് ടെർമിനൽ നിർമിച്ച കമ്പനിക്ക് കോടതി ഉത്തരവുണ്ടായിട്ടും കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട ഹരജിയിൽ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറോട് ഹൈകോടതി വിശദീകരണം തേടി. തൊടുപുഴ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ച സ്വകാര്യ കമ്പനി നൽകിയ ഹരജിയിലാണ് ഇൗ മാസം 23നകം വിശദീകരണം നൽകാൻ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കേസ് 23ന് പരിഗണിക്കാൻ മാറ്റി. കരാര്‍ പ്രകാരമുള്ള തുക നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനി നേരേത്ത ഹൈകോടതിയെ സമീപിച്ചപ്പോൾ എത്രയും വേഗം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് പ്രകാരം കുടിശ്ശിക അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയലക്ഷ്യഹരജി നല്‍കുകയായിരുന്നു. പണമില്ലെങ്കില്‍ അക്കാര്യം എന്തുകൊണ്ട് രേഖാമൂലം അറിയിച്ചില്ലെന്ന് കോടതി ആരാഞ്ഞു. കോർപറേഷനിലെ ഓഡിറ്റിങ് പൂർത്തിയായി നാലുമാസം കഴിഞ്ഞിട്ടും പണം നല്‍കാത്തത് ന്യായീകരിക്കാനാകില്ല. ഒഴികഴിവുകൾ പറഞ്ഞ് സമയം നീട്ടുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story