Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.എം​ സി.പി.​െഎയെ...

സി.പി.എം​ സി.പി.​െഎയെ ഒക്കത്തിരുത്തി ഓമനിക്കണം ^കാനം *സി.പി.​െഎ അതിവേഗം വളരുന്ന പാർട്ടി

text_fields
bookmark_border
സി.പി.എം സി.പി.െഎയെ ഒക്കത്തിരുത്തി ഓമനിക്കണം -കാനം *സി.പി.െഎ അതിവേഗം വളരുന്ന പാർട്ടി നെടുങ്കണ്ടം (ഇടുക്കി): എൽ.ഡി.എഫ് ശക്തിപ്പെടുമ്പോൾ തോളിലിരുന്ന് ചെവി കടിക്കാനല്ല, സി.പി.െഎയെ ഒക്കത്തിരുത്തി ഓമനിക്കണമെന്ന ചിന്തയാണ് സി.പി.എമ്മിന് വേണ്ടതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നെടുങ്കണ്ടത്ത് സി.പി.െഎ ഇടുക്കി ജില്ല സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ് സി.പി.െഎ. സി.പി.എം ദുർബലപ്പെടണമെന്ന് സി.പി.െഎക്ക് ആഗ്രഹമില്ല. സി.പി.എമ്മിന് സെക്രേട്ടറിയറ്റിനുള്ളിൽ കയറാനാകാതെ ചുറ്റും നടന്ന കാലമുണ്ടായിരുന്നു. സി.പി.െഎയെ പുറത്താക്കണമെന്ന് പറയുന്നവർ ഈ ചരിത്രം പരിശോധിക്കണം. ഒരുപാർട്ടിക്കുതന്നെ രണ്ട് അഭിപ്രായമുള്ള കാലത്ത് രണ്ട് പാർട്ടിക്ക് രണ്ട് അഭിപ്രായം പറയാം. മുന്നണിയിലാണെന്ന് കരുതി ഒരഭിപ്രായമേ പറയാവൂ എന്നില്ല. സി.പി.െഎ ദുർബലപ്പെട്ടാൽ മുന്നണി ശക്തിപ്പെട്ടോളും എന്ന ചിന്തയിലേക്ക് പോകരുതെന്നാണ് ത​െൻറ സഹോദരന്മാരോട് പറയാനുള്ളത്. ഇപ്പോൾ ചില പാർട്ടികൾ മുന്നണിക്കുള്ളിൽ തർക്കവും അഭിപ്രായ വ്യത്യാസവുമുണ്ടെന്ന് ധരിച്ച് തങ്ങൾ പിന്തുണ തരാം എന്നുപറഞ്ഞ് വരുന്നുണ്ട്. അപേക്ഷ ക്ഷണിക്കാതെ ആളെ എടുക്കുന്ന സ്വഭാവം ഇടതു മുന്നണിക്കില്ല. ഇവരുടെ പിന്തുണ എൽ.ഡി.എഫിന് ആവശ്യമില്ല. മുന്നണി വിട്ടുപോയവർ നിലപാട് തിരുത്തി തിരികെയെത്തട്ടെ. അധ്വാനവർഗത്തി​െൻറ നായകരും നമ്മുടെ വാതിൽ തുറക്കുന്നതും കാത്ത് നിൽക്കേണ്ട കാര്യമില്ല. സർക്കാറി​െൻറ ഭൂമി ആരുടെ കൈയിലിരുന്നാലും തിരിച്ചെടുക്കും. കൈയേറ്റക്കാരുമായി സന്ധിചെയ്യുന്ന നയമല്ല സർക്കാർ സ്വീകരിക്കുന്നത്. താൽപര്യം സംരക്ഷിക്കുന്നതിൽ കുറച്ചെങ്കിലും അച്ചടക്കം ചിലർ പാലിക്കണം. മുഖ്യശത്രുവിനെ എതിർക്കുന്നവരോട് കൂട്ടുകൂടുന്നതിന് അവരുടെ ജാതകം നോക്കേണ്ട ആവശ്യമില്ല. രാജ്യത്തി​െൻറ മുഖ്യശത്രു ആർ.എസ്.എസും ബി.ജെ.പിയും സംഘ്പരിവാറുമാണ്. സ്വാതന്ത്ര്യസമരത്തിൽ നിഴൽപോലും വീഴാത്തവരാണ് ആർ.എസ്.എസ്. ചാതുർവർണ്യത്തി​െൻറ രാഷ്ട്രീയം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണ്. ജനങ്ങളിൽ ഭയമെന്ന വികാരം വളർന്നുവരുകയാണ്. വിമർശിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമാണ് അവരുടേതെന്നും കാനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story