Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേക്കുതടി കടത്തുകേസിലെ...

തേക്കുതടി കടത്തുകേസിലെ പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
ചിറ്റാർ: വനത്തിൽനിന്ന് തേക്കുതടി മുറിച്ചുകടത്തിയ കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി പിടിയിൽ. കാരികയം ഓലിക്കൽ വീട്ടിൽ കുമ്പഴ ജോയിയെ ആണ് (ഫിലിപ്, 64) ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഒാഫിസർ ആർ. രാജേഷി​െൻറ നേതൃത്വത്തിൽ വനപാലകർ തിങ്കളാഴ്ച പിടികൂടി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 30ന് രാത്രിയാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷ​െൻറ പരിധിയിൽ പടയനിപ്പാറ- കാരികയം വനത്തിൽനിന്ന് 80 ഇഞ്ച് വണ്ണമുള്ള തേക്ക് മുറിച്ചത്. ഇത് നാല് കഷണങ്ങളാക്കി പിക്-അപ് വാനിൽ വനേത്താടുചേർന്ന് റോഡിൽ ഇറക്കിയിട്ടിരുന്നു. വിവരമറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വാഹനവും തടിയും കസ്റ്റഡിലെടുത്തിരുന്നു. രണ്ടാംപ്രതി ആങ്ങമൂഴി ഇടുപ്പുകല്ലിൽ ഇ.ഡി. പ്രകാശ്, നാലാംപ്രതി കൊടുമുടി മരുതിമൂട്ടിൽ ചെക്കുട്ടി എന്ന രത്നാകരൻ എന്നിവരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ പത്തനംതിട്ട ജയിലിൽ റിമാൻഡിലാണ്. നിരവധി തടിക്കേസിലെ പ്രതിയാണിവർ. മൂന്നാംപ്രതി പടയണിപ്പാറ പതാലിൽ സുഗതൻ ഒരാഴ്ച മുമ്പ് മരിച്ചു. കുമ്പഴ ജോയിയുമായി തെളിവെടുപ്പും നടത്തി. ചിറ്റാർ ഡെപ്യൂട്ടി േറഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ. രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. അശോകൻ, ബി.എഫ്.ഒ മാരായ എ. ജോസ്, ആർ. ബിന്ദുകുമാർ, വി.ആർ. മനീഷ്മോൻ, ടി. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story