Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:17 AM GMT Updated On
date_range 9 Feb 2018 5:17 AM GMTരോഗിയുടെ തലച്ചോറിെൻറ ഭാഗം കാണാനില്ല; ഡോക്ടർമാർക്കെതിരെ കേസ്
text_fieldsbookmark_border
ബംഗളൂരു: ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ തലച്ചോറിെൻറ ഒരുഭാഗം കാണാനില്ല. ചിക്കബല്ലാപുര സ്വദേശി മഞ്ജുനാഥിെൻറ(25) തലച്ചോറിലെ ഒരുഭാഗമാണ് ശസ്ത്രക്രിയക്കുശേഷം കാണാതായത്. സംഭവത്തിൽ വൈറ്റ്ഫീൽഡിലെ വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് കേന്ദ്രത്തിലെ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. രോഗിയും മാതാവും നൽകിയ പരാതിയിൽ ന്യൂറോ സർജന്മാരായ ഡോ. ബി. ഗുരുപ്രസാദ്, ഡോ. രാജേഷ് ആർ. റായ്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിയിങ്ങനെ: കടുത്ത തലവേദനയെ തുടർന്ന് മഞ്ജുനാഥിനെ ചികിത്സക്കായി വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയക്കിടെ തലച്ചോറിലെ ബോൺ ഫ്ലാപ് (തലയോട്ടിയുടെ തോട്) എടുത്തുമാറ്റിയിരുന്നു. തലച്ചോറിൽ വീക്കമുണ്ടെന്നും ഫ്ലാപ് പിന്നീട് വെക്കാമെന്നും ഡോക്ടർമാർ പറഞ്ഞതായി മാതാവ് രുക്മിണിയമ്മ പറയുന്നു. ശസ്ത്രക്രിയക്കായി ദിവസങ്ങൾക്കുശേഷം വീണ്ടും ആശുപത്രിയിലെത്തിയ യുവാവിനോട് തലയോട്ടിയുടെ ഫ്ലാപ് കാണാനില്ലെന്ന മറുപടിയാണ് ഡോക്ടർമാർ നൽകിയത്. തലയോട്ടിക്കുള്ള ഒരേയൊരു സംരക്ഷണം ഫ്ലാപ് മാത്രമാണ്. ഇതിെൻറ അഭാവത്തിൽ നിസ്സാര പോറൽ പോലും തലച്ചോറിനെ അപകടത്തിലാക്കും. മഞ്ജുനാഥിന് രണ്ടു മക്കളുണ്ട്. വിധവയായ മാതാവ് വീട്ടുപണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ പണമാണ് കുടുംബത്തിെൻറ ആശ്രയം. photo: manjunath മഞ്ജുനാഥ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story