Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 4:59 AM GMT Updated On
date_range 4 Feb 2018 4:59 AM GMTപഞ്ചായത്ത് കുളത്തിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ഈരാറ്റുപേട്ട: പഞ്ചായത്ത് കുളത്തില്‍ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ എരുമാപ്ര പറങ്കിമലയില്‍ ജോജിയെ (35) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് പഞ്ചായത്തിലെ എരുമാപ്രയില്‍ കഴിഞ്ഞ 25നാണ് സംഭവം. മേലുകാവ് എരുമാപ്ര അരീക്കല്‍ ഐസക് എന്ന സാലിയെയാണ് (47) പഞ്ചായത്ത് കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് കാണാതായ ഐസക്കിനെ വീട്ടുകാര്‍ തിരയുന്നതിനിടെ ചെരിപ്പ് കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. തുടർന്ന് ഫയര്‍ഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ഐസക്കിെൻറ മൃതദേഹം കണ്ടെത്തി. തുടക്കംമുതൽ കൊലപാതകമാണെന്ന സംശയം ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ രഹസ്യവിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. പൊലീസ് പറയുന്നത് ഇങ്ങനെ: 25ന് രാത്രിയില്‍ ജോജിയും ഐസക്കും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കുളത്തിനു സമീപമിരുന്ന് മദ്യപിച്ചു. ഇതിനിടെ തടിപ്പണിക്കാരായ ഐസക്കും ജോജിയും തമ്മില്‍ പണം പങ്കുവെക്കുന്നത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പിടിവലിക്കിടെ ഐസക് കുളത്തില്‍ വീഴുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. പ്രതിയെ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് കുളത്തില്‍ വീണ് മരിച്ചതാണന്ന നിഗമനത്തിൽ മൃതദേഹം 26ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എരുമാപ്ര പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. ഐസക്കിെൻറ ഭാര്യ റോസി. മക്കൾ: ഷൈന്‍, ഷാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story