Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:09 AM IST Updated On
date_range 21 Aug 2018 11:09 AM ISTപ്രളയം: അഞ്ചു കോടിയുടെ പുനരധിവാസ പദ്ധതികളുമായി സി.എസ്.ഐ സഭ
text_fieldsbookmark_border
കോട്ടയം: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് അഞ്ചുകോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് സി.എസ്.ഐ സഭ. കേരളത്തിലെ ആറ് സി.എസ്.ഐ മഹായിടവകകളുടെ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നു വരുന്നു. സി.എസ്.ഐ സഭയുടെ എല്ലാ സ്ഥാപനങ്ങളും ദൈവാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾക്ക് തുറന്നുകൊടുത്തു. കോട്ടയം സി.എം.എസ് കോളജ്, ബേക്കർ സ്കൂൾ, സി.എം.എസ് കോളജ് ഹൈസ്കൂൾ, സി.എൻ.ഐ എൽ.പി സ്കൂൾ പള്ളം, വടകര, മൂലേടം, മുണ്ടിയപ്പള്ളി, ചെങ്ങന്നൂർ, വളഞ്ഞവട്ടം, ചങ്ങനാശ്ശേരി, റാന്നി, തുരുത്തി, ആർപ്പൂക്കര, മുട്ടുചിറ, തോലശ്ശേരി, ഒളശ്ശ, മല്ലപ്പള്ളി, ചേർത്തല എന്നിവിടങ്ങളിൽ സി.എസ്.ഐ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടിയോളം രൂപ സഭ മുടക്കിയതായി സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ അറിയിച്ചു. വിവിധ ഇടങ്ങളിലെ കലക്ഷൻ സെൻററുകളിലൂടെ സമാഹരിക്കുന്ന ഭക്ഷണവും വസ്ത്രവും ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തുവരുന്നു. സി.എസ്.ഐ ബിഷപ്സ് ഓഫിസ് കേന്ദ്രമാക്കി െറസ്ക്യൂ കോഒാഡിനേഷൻ ഓഫിസ് പ്രവർത്തിക്കുകയും നേവിയുടെ സഹായത്തോടെ നിരവധി കുടുംബങ്ങളെ രക്ഷിക്കുകയും ചെയ്തു. പുനരധിവാസ പദ്ധതികളുടെ ഭാഗമായി സി.എസ്.ഐ സഭയുടെ വിവിധ ആശുപത്രികളുടെ സഹകരണത്തിൽ മെഡിക്കൽ ക്യാമ്പുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story