Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:08 AM IST Updated On
date_range 9 Aug 2018 11:08 AM ISTകഠ്വ അഭിഭാഷകനെതിരായ പൊലീസ് അതിക്രമം 21ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: കഠ്വയിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ നിയമപോരാട്ടത്തിലേക്ക് കൊണ്ടുവന്ന ബക്കർവാൾ സമുദായത്തിലെ അഭിഭാഷകൻ താലിബ് ഹുസൈന് പൊലീസ് പീഡനത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. താലിബിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി മർദിച്ചുവെന്ന പരാതിയിൽ സുപ്രീംകോടതി ജമ്മു-കശ്‌മീർ സർക്കാറിനോട് വിശദീകരണം തേടി. ഈമാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈെൻറ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നടപടി. നിയമവിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹരജി ഉചിതമെല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച് അഭിപ്രായെപ്പട്ടു. എന്നാൽ, ഒരാൾ പൊലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് താലിബിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story