Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:11 AM IST Updated On
date_range 5 Aug 2018 11:11 AM ISTപഠനവൈകല്യം തിരിച്ചറിയാൻ ഗവേഷണഫലങ്ങൾ ഉപയോഗപ്പെടുത്തണം -പ്രോ വി.സി
text_fieldsbookmark_border
കോട്ടയം: കുട്ടികളിലെ പഠനവൈകല്യം കണ്ടെത്താനും അവർക്ക് പരിഹാരബോധനം നടത്താനും ഗവേഷണഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മഹാത്മാഗാന്ധി സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസും സ്പെൽ ലേണിങ് സപ്പോർട്ട് സെൻററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനപ്രശ്നങ്ങളും പഠനവൈകല്യങ്ങളും ഒന്നാണെന്ന് ധരിക്കുകയും ഒരേപോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടർന്നുപോകുന്നത് അവസാനിപ്പിക്കണം. ഈ മേഖലയിൽ സർവകലാശാലകളിൽ നടത്തിയ ഗവേഷണഫലങ്ങൾ സമൂഹത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആനിയമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, സ്പെൽ ലേണിങ് സപ്പോർട്ട് സെൻററർ ഡയറക്ടർ ഹാഷിം അൽക്ക എന്നിവർ സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story