Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:08 AM IST Updated On
date_range 5 Aug 2018 11:08 AM ISTബിഷപ്പിെൻറ വാദം പൊളിയുന്നു തെൻറ ഭർത്താവും കന്യാസ്ത്രീയുമായി അവിഹിതബന്ധമെന്ന പരാതി തെറ്റിദ്ധാരണ മൂലെമന്ന് യുവതി
text_fieldsbookmark_border
േകാട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കലിെൻറ വാദം തള്ളി കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെ മൊഴി. ബിഷപ്പിനെതിരെ പീഡനപരാതിയുമായി പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ച് ഡൽഹിയിലുള്ള യുവതി സഭ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തെൻറ ഭർത്താവുമായി കന്യാസ്ത്രീക്ക് അവിഹിതബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇൗ പരാതിയുടെ കോപ്പി ജലന്ധർ രൂപത നേതൃത്വം അന്വേഷണസംഘത്തിനും കൈമാറിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ വീട്ടിലെത്തി അന്വേഷണസംഘം ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്നും അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും ഇവർ അന്വേഷണസംഘത്തെ അറിയിച്ചു. പിന്നീട് ആരോപണവിധേയനായ യുവാവിനെയും സംഘം കണ്ടു. ഇയാളും സംഭവങ്ങൾ നിഷേധിച്ചു. ഇതോടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. രൂപതക്ക് ലഭിച്ച സ്വഭാവദൂഷ്യപരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തതിെൻറ വൈരാഗ്യത്തിലാണ് കന്യാസ്ത്രീ പീഡനമാരോപിച്ച് പരാതിപ്പെട്ടതെന്നായിരുന്നു ബിഷപ്പിെൻറ വാദം. അതിനിടെ, ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയെ കാണാൻ അന്വേഷണസംഘത്തിന് അനുമതി ലഭിച്ചില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെ വത്തിക്കാന്‍ പ്രതിനിധിയെ കാണാനാവില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചതോടെ സംഘം മടങ്ങി. അനുമതി വാങ്ങിയശേഷം തിങ്കളാഴ്ച മൊഴിയെടുക്കാനാണ് തീരുമാനം. കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നൽകിയതായി അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച അന്വേഷണസംഘം കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഉൈജ്ജൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലിെൻറ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം തിങ്കളാഴ്ച ജലന്ധറിലേക്ക് പോകും. ബിഷപ്പിെൻറ മൊഴിയെടുത്തശേഷം കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺ അടക്കമുള്ളവ കണ്ടെത്താനും ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story