Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:21 AM IST Updated On
date_range 3 Aug 2018 11:21 AM ISTകൊലപാതകത്തിനുശേഷം 35 പവൻ കവർന്നതായി പൊലീസ്
text_fieldsbookmark_border
തൊടുപുഴ: കുടുംബാംഗങ്ങളെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കടന്നത് 35 പവെൻറ ആഭരണങ്ങളുമായെന്ന് പൊലീസ്. കൃഷ്ണെൻറ മകൾ ആർഷയുടെ മുറിയിലെ അലമാരയിൽ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൊലപാതകികൾ കവർന്നതായാണ് കൃഷ്ണെൻറ ഭാര്യ സുശീലയുടെ സഹോദരി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ആർഷയുടെ വിവാഹത്തിനു ഉപകരിക്കുന്ന രീതിയിൽ ഇവർ സ്വർണം വാങ്ങാറുണ്ടെന്നാണ് വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾക്ക് രാജാക്കാട്ട് നിന്നെത്തിയ സഹോദരി ഒാമന പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ ആഭരണങ്ങൾ തന്നെ കാണിച്ചിരുന്നതായും ഇവർ പറഞ്ഞു. നാല് സ്വർണമാല, ഒരു ചെയിൻ, കാപ്പുവള, സ്വർണക്കൊലുസ് എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ പരിശോധന നടത്തിയപ്പോൾ സ്വർണംവെച്ചിരുന്ന ഇൗ അലമാര കുത്തിത്തുറന്ന നിലയിലും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story