Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:59 AM IST Updated On
date_range 3 Aug 2018 10:59 AM ISTപൗരത്വപ്പട്ടിക; ബി.ജെ.പി എം.പിയുടെ സഹോദരപുത്രനും പട്ടികയിലില്ല
text_fieldsbookmark_border
ന്യൂഡൽഹി: അസമിലെ വിവാദമായ പൗരത്വപ്പട്ടികയിൽ ബി.ജെ.പി എം.പി ബിജോയ ചക്രവർത്തിയുടെ സഹോദര പുത്രനും ഇല്ല. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിെൻറ മരുമകനും മറ്റു മൂന്നു ബന്ധുക്കളും പട്ടികയിൽനിന്ന് പുറത്തായതിനു പിന്നാലെയാണ് ബി.ജെ.പി എം.പിയുടെ ബന്ധുവും പട്ടികക്ക് പുറത്താണെന്ന വിവരം അറിയുന്നത്. മരുമകൻ വിദേശത്തായതു കൊണ്ടാണ് പുതുക്കിയ പൗരത്വപ്പട്ടികയിൽ ഉൾപ്പെടാതെ പോയതെന്നും തെറ്റുതിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ബിജോയ പറഞ്ഞു. പൗരത്വപ്പട്ടിക പുതുക്കുന്നതിൽ അസമിലെ ബി.ജെ.പി സർക്കാറിെൻറ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അവർ തുടർന്നു. 1951ന് ശേഷം ആദ്യമായാണ് പട്ടിക പുതുക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് യഥാർഥ പൗരന്മാരെ അവഗണിച്ചാണ് പട്ടിക തയാറാക്കിയതെന്നും മുസ്ലിംകളെ സർക്കാർ തഴയുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story