Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിസന്ധി ചർച്ച...

പ്രതിസന്ധി ചർച്ച ചെയ്​തില്ല; റബർ ബോർഡ്​ ചെയർമാനെത്തി, മടങ്ങി

text_fields
bookmark_border
കോട്ടയം: വിലയിടിവിനെ തുടർന്ന് റബർ കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായിരിക്കേ പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യാതെ റബർ ബോർഡ് ചെയർമാൻ എം.കെ. ഷൺമുഖസുന്ദരം ചൊവ്വാഴ്ച ബോർഡ് ആസ്ഥാനത്തെത്തി അന്നുതന്നെ ചെന്നൈയിലേക്ക് മടങ്ങി. റബർ ബോർഡ് ജീവനക്കാരുെട സ്ഥലംമാറ്റം സംബന്ധിച്ച നയങ്ങൾക്ക് രൂപംനൽകിയ ശേഷം കൊച്ചിയിലെത്തി വിമാനമാർഗം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, റബർ വിലയിടിവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നും അവർ പറഞ്ഞു. ചുമതലയേറ്റ ശേഷം ഇത് രണ്ടാംതവണയാണ് ചെയർമാൻ ബോർഡ് ആസ്ഥാനത്തെത്തുന്നത്. ആദ്യബോർഡ് യോഗത്തിൽ പെങ്കടുത്തെങ്കിലും കർഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ചെയർമാനായി ചുമതലയേറ്റതുപോലും ചെെെന്നയിലായിരുന്നു. അതിനിടെ വിലയിടിവ് പരിഹരിക്കാൻ സർക്കാർ നടപ്പാക്കിയ വിലസ്ഥിരത ഫണ്ടുപോലും കർഷകർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങളൊന്നും ചെയർമാ​െൻറ പരിഗണനക്ക് വന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, റബർ നടീൽ മുന്നൊരുക്കങ്ങൾക്ക് സമയമായെന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം റബർമാസികയിൽ ചെയർമാ​െൻറ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലയിടിവിനുള്ള പരിഹാരവും റബർ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളും ഇനിയും ബോർഡി​െൻറയും ചെയർമാ​െൻറയും പരിഗണനയിൽ ഇല്ലെന്നും വ്യക്തം. അതിനിടെ വരവും ചെലവും പൊരുത്തപ്പെടാനാത്ത സാഹചര്യത്തിൽ ടാപ്പിങ് നിർത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. ടയർ കമ്പനികൾ വിപണിയിൽ എത്തുന്നില്ല. രാജ്യാന്തര വിലയും ഇടിയുകയാണ്. തിങ്കളാഴ്ച ആർ.എസ്.എസ് നാലിന് 119 രൂപയാണ് വില. വ്യാപാരി വില 115 രൂപയും. വില ഇനിയും ഇടിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉൽപാദന ചെലവുമായി ഇൗവില ഒരുവിധത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് കർഷകർ പറയുന്നു. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story