Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:09 AM IST Updated On
date_range 27 Sept 2017 11:09 AM ISTനാഗമ്പടം സ്റ്റാൻഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു
text_fieldsbookmark_border
കോട്ടയം: നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത കച്ചവടവും കൈേയറ്റവും നഗരസഭ ഒഴിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നഗരസഭ ആരോഗ്യ-റവന്യൂ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിലെ അനധികൃത കൈയേറ്റവും വ്യാപാരവും പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതേതുടർന്നായിരുന്നു നടപടി. ഒഴിപ്പിക്കാനെത്തിയ സംഘം ബസ് കാത്തിരിക്കുന്ന ഭാഗങ്ങളിലെ കച്ചവടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ എതിർപ്പുമായി ഒരുവിഭാഗം രംഗത്തെത്തി. എന്നാൽ, കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനം കർശനമായി നടപ്പാക്കുമെന്ന് നഗരസഭ അധികൃതരും പൊലീസും വ്യക്തമാക്കിയതോടെ ഏതാനുംപേർ സ്വയം പിന്മാറി. അതിനുശേഷം ചിലയിടങ്ങളിൽ സ്ഥാപിച്ചിരുന്ന തട്ടുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റിയശേഷം സംഘം മടങ്ങി. എന്നാൽ, മുൻകൂർ നോട്ടീസ് നൽകാതെയുള്ള ഒഴിപ്പിക്കൽ പ്രഹസനമായെന്ന് ആക്ഷേപമുണ്ട്. സ്വയം ഒഴിഞ്ഞ വിൽപനക്കാർ സാധനസാമഗ്രികൾ സ്റ്റാൻഡിലെ പലഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. നഗരസഭയുടെ നീരീക്ഷണം മുടങ്ങുന്നതോടെ കച്ചവടം വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണിത്. കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽ വ്യാപാരം നടത്തുന്നതിന് അനധികൃതമായി നിർമാണപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ബസുകളുടെ അമിതവേഗത്തിലും അശാസ്ത്രീയ പാർക്കിങ്ങിലും നാഗമ്പടം ബസ് സ്റ്റാൻഡിൽ പൊലിഞ്ഞത് നിരവധി ജീവനാണ്. മരണം വിതക്കുന്ന അപകടങ്ങൾ ഉണ്ടാകുേമ്പാൾ ബസുകളുടെ പാർക്കിങ് ക്രമീകരണം മാത്രമാണ് പലപ്പോഴും മാറ്റുന്നത്. പരിഷ്കാരത്തിനൊപ്പം അനധികൃത വ്യാപാരവും കൈയേറ്റവും തടയാൻ നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഭാഗങ്ങളിലടക്കം കൈയേറ്റം തടസ്സം തീർക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിലാണ് പലരും കച്ചവടം നടത്തുന്നത്. ബസ് സ്റ്റാൻഡിലും സമീപത്തുമായി പ്രവർത്തിക്കുന്ന ചിലകടകളിലെ ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. വരുംദിവസങ്ങളിൽ തിരുനക്കര സ്റ്റാൻഡിലടക്കം വഴിേയാരത്തെ കൈയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ പുന്നന്‍ പറഞ്ഞു. കൈയേറ്റം പിടികൂടുന്നതിന് സി.സി ടി.വി കാമറകൾ സ്ഥാപിക്കും. പ്രത്യേക സ്ക്വാഡിെൻറ നീരിക്ഷണമുണ്ടാകുമെന്നും അവർ പറഞ്ഞു. നഗരസഭ ആരോഗ്യവിഭാഗം സൂപ്പർവൈസർ വിജയാധരൻ, റവന്യൂ ഒാഫിസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story