Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 11:01 AM IST Updated On
date_range 24 Sept 2017 11:01 AM ISTവനത്തിലെ പാറക്കെട്ടിൽനിന്ന് വൻ ശബ്ദം; ആദിവാസികൾ ഭീതിയിൽ
text_fieldsbookmark_border
മറയൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ വേങ്ങാപ്പാറ കുടിയിലേക്ക് പോകുന്ന വഴിയിലെ പാറക്കെട്ടിൽനിന്ന് ഉയർന്ന വൻ ശബ്ദം ആദിവാസികളെ ഭീതിയിലാക്കി. ശബ്ദത്തിനു പിന്നിൽ യക്ഷിയുടെ സാന്നിധ്യമാണെന്ന് അവർ കരുതുന്നു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുറുകെ പിടിക്കുന്ന മുതുവാൻ വിഭാഗം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഭൂത-പ്രേതപിശാചുക്കളിൽ വിശ്വാസമുള്ളവരാണ്. പതിറ്റാണ്ടുകളായി അവർ സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പാതയിൽ യക്ഷിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഈ പാതയിൽ കൂടി യാത്ര ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ. ആദ്യം അസാധാരണ ശബ്ദം കേട്ടത് വനംവകുപ്പിലെ വാച്ചർമാരാണ്. അവർ പറഞ്ഞത് പാറയിടുക്കിൽനിന്ന് ഉരുൾപൊട്ടൽ ഉണ്ടാകുന്ന പോലെ ഭീകരശബ്ദം അഞ്ച് മിനിറ്റോളം നീണ്ടു. തുടർന്ന് വൻ സ്ഫോടനശബ്ദതോടെ നിലച്ചുവെന്നാണ്. ഈ മേഖലയിലേക്ക് പണിക്കുപോയ ആദിവാസികളും സമാനശബ്ദം കേട്ടതായി പറഞ്ഞു. ആദിവാസികൾ പൂജാകർമങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ശബ്ദത്തിെൻറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story