Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 11:06 AM IST Updated On
date_range 15 Sept 2017 11:06 AM ISTപട്ടയ നടപടികളിൽ മെല്ലെപ്പോക്ക്; ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അതൃപ്തി
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിലെ പട്ടയ നടപടികൾ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയെന കണ്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി യോഗതീരുമാനങ്ങൾ ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സമിതി നേതാക്കൾ അറിയിച്ചു. 1964ലെ ഭൂപതിവ് ചട്ടങ്ങളനുസരിച്ചാണ് ഭൂരിപക്ഷത്തിനും പട്ടയം ലഭിക്കേണ്ടത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശം, അലോട്ട്മെൻറ് ഭൂമി, സെറ്റിൽമെൻറ് ഏരിയ, ഷോപ് സൈറ്റ് ഇവയെല്ലാം ഈ ഗണത്തിൽപെടും. എന്നാൽ, നിലവിൽ ഈ ചട്ടപ്രകാരം ആർക്കും പട്ടയം നൽകുന്നില്ല. ജനദ്രോഹ ഉപാധികൾ എടുത്തുകളഞ്ഞ് 2009ന് മുമ്പുണ്ടായിരുന്ന തരത്തിൽ പട്ടയ ഫോറം അച്ചടിച്ച് പട്ടയം നൽകാമെന്ന തീരുമാനത്തിലും പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനുള്ള നീക്കങ്ങളിലും തുടർനടപടി ഉണ്ടായിട്ടില്ല. നവംബർ ഒന്നിന് മുമ്പ് ഇക്കാര്യങ്ങളിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുന്നതിന് നിർബന്ധിതരാകുമെന്നും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ എന്നിവരറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story