Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:04 AM IST Updated On
date_range 21 Oct 2017 11:04 AM ISTആദ്യ ലാപ്പില്‍ എറണാകുളം നാല് റെക്കോഡുമായി സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തുടക്കം
text_fieldsbookmark_border
സി.പി. ബിനീഷ് പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പുതുപുത്തന്‍ ട്രാക്കില്‍ നാല് മീറ്റ് റെക്കോഡ് പിറന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ ആദ്യ ദിനം എറണാകുളം മുന്നിൽ. 18 ഫൈനൽ പൂര്‍ത്തിയായപ്പോള്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 50 പോയൻറ് സ്വന്തമാക്കിയാണ് എറണാകുളത്തിെൻറ മുന്നേറ്റം. നിലവിലെ ജേതാക്കളായ പാലക്കാട് നാലു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവുമടക്കം 32 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ തിരുവനന്തപുരം 27 പോയൻറുമായി മൂന്നാം സ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണം നേടിയ പത്തനംതിട്ടയും ആദ്യദിനത്തില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചു. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസാണ് മുന്നില്‍. നാലു സ്വര്‍ണവും ഒരു വെള്ളിയും നേടിയ മാര്‍ബേസിലിന് 23 പോയൻറുണ്ട്. 17 പോയൻറുള്ള പാലക്കാട് പറളി എച്ച്.എസ്.എസിന് രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഒരുവെങ്കലവുമുണ്ട്. 11 പോയൻറുള്ള കോഴിക്കോട് പുല്ലൂരാംപാറ എച്ച്.എസ്.എസാണ് സ്കൂളുകളില്‍ മൂന്നാം സ്ഥാനത്ത് (ഒരു സ്വര്‍ണം, രണ്ടു വെള്ളി). സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി.എന്‍. അജിത്, ജൂനിയര്‍ 400 മീറ്ററില്‍ മാര്ബേസിലിെൻറ അഭിഷേക് മാത്യു, ലോങ്ജമ്പില്‍ കെ.എം. ശ്രീകാന്ത്, ജാവലിന്‍ത്രോയില്‍ മാര്ബേസിലിെൻറ യാദവ് നരേഷ് കൃപാല്‍ എന്നീ മിടുക്കരാണ് പുതിയ മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്ബേസിലിെൻറ അനുമോള്‍ തമ്പി ദേശീയ റെക്കോഡ് സമയം മറികടന്ന് മുന്നേറി. വൈകീട്ട് നടന്ന ചടങ്ങില്‍ കായികോത്സവത്തിെൻറയും പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിെൻറയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 100 മീറ്റര്‍ പോരാട്ടങ്ങളടക്കം ശനിയാഴ്ച 24 ഫൈനൽ അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story