Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:03 AM IST Updated On
date_range 19 Oct 2017 11:03 AM ISTസെലീന വധം ഗൂഢാലോചന ഉറപ്പിക്കാനാകാതെ പൊലീസ്; മൊബൈൽ കണ്ടെത്താൻ ശ്രമം
text_fieldsbookmark_border
അടിമാലി: ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തന്‍വീട്ടിൽ സെലീനയെ (38) കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിൽ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കൊലപ്പെടുത്തിയശേഷം കൈക്കലാക്കിയ മൊബൈൽ സമീപത്തെ പുൽമേട്ടിലേക്ക് എറിഞ്ഞെന്നാണ് പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിെൻറ (30) മൊഴി. മെറ്റൽ ഡിക്റ്ററിെൻറ സഹായത്തോടെ മൊബൈൽ കണ്ടെത്താൻ പൊലീസ് ബോംബ് സ്ക്വാഡിെൻറ സഹായം തേടി. ബുധനാഴ്ച പ്രതിയുമായി സംഭവസ്ഥലത്തെത്തി അടിമാലി സർക്കിൾ ഇൻസ്പെക്ടർ പി.കെ. സാബുവിെൻറ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താനായില്ല. സെലീനയെ കഴിഞ്ഞ ഒമ്പതിന് ഉച്ചക്ക് വീട്ടുമുറ്റത്തിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോൺ ചെയ്ത് ഇവർ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയശേഷം എത്തി കരുതിക്കൂട്ടി കൊലനടത്തിയെന്നാണ് പൊലീസ് കേസ്. ഗൂഢാലോചന സംബന്ധിച്ച് വ്യക്തതവരുത്താനും മൊബൈൽ കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി ഗിരോഷിെനയും സംഭവദിവസം അടിമാലിയിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തൊടുപുഴ സ്വദേശി ബസുടമെയയും മറ്റൊരാളെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്‌തെങ്കിലും ഗൂഢാലോചനവിവരങ്ങൾ വ്യക്തമായില്ല. അതേസമയം, മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ട്. ഇവർ കൊലപാതകത്തിന് സഹായം നൽകിയതായി പ്രതി മൊഴിനൽകിയിരുന്നു. ഗിരോഷിനെ ശനിയാഴ്ചവരെയാണ് പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. ഇതിനകം തെളിവെടുപ്പ് പൂർത്തിയാക്കണം. വ്യാഴാഴ്ചതന്നെ ഫോൺ കണ്ടെടുക്കാനാണ് നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story