Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:05 AM IST Updated On
date_range 11 Oct 2017 11:05 AM ISTഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകും-- -^മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകും-- --മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എല്ലാ തൊഴിൽ പരിരക്ഷയും ക്ഷേമനടപടികളും സർക്കാർ ഉറപ്പുവരുത്തുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതര സംസ്ഥാനക്കാർക്കെതിരെ മലയാളികൾ അക്രമം അഴിച്ചുവിടുെന്നന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഇത്തരം വ്യാജപ്രചാരണത്തിെൻറ ഉറവിടം കണ്ടെത്താനും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്. കേരളത്തിെൻറ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വാധീനം വളരെ വലുതാണ്. ഇവരെ ചുറ്റിപ്പറ്റിയാണ് സംസ്ഥാനത്ത് എല്ലാ വൻകിട പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നത്. ആ ഘട്ടത്തിൽ ഇത്തരം പ്രചാരണങ്ങൾ സംസ്ഥാനത്തിെൻറ വികസനത്തെ പിന്നോട്ടടിക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾക്കും സൗജന്യ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിയുടെ സോഫ്റ്റ്വെയർ തയാറായി. രജിസ്ട്രേഷൻ നടപടികൾ നവംബർ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 2018 ജനുവരിയോടെ കാർഡുകൾ വിതരണം ചെയ്ത് പദ്ധതിയുടെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും. അംഗമാകുന്ന തൊഴിലാളികൾക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസ സൗകര്യം ഒരുക്കുന്നതിനായുള്ള 'അപ്നാഘർ' പദ്ധതി പാലക്കാട് കഞ്ചിക്കോട്ട് പൂർത്തിയായി. 640 തൊഴിലാളികൾക്ക് ഹോസ്റ്റൽ മാതൃകയിൽ താമസ സൗകര്യമൊരുക്കുന്ന പദ്ധതി അടുത്ത ജനുവരിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമായി ത്തുടങ്ങും. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാനത്തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്നത് സംബന്ധിച്ച് ഒരു രേഖയും സർക്കാറിെൻറ പക്കലില്ല. ആവാസ് പദ്ധതിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഇതുസംബന്ധിച്ച വിവരം സർക്കാറിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story