Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:05 AM IST Updated On
date_range 4 Oct 2017 11:05 AM ISTഅയൽവാസിയെ കുത്തിയ കേസിൽ അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: അയല്‍വാസിയെ കുത്തിയ കേസില്‍ അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. പരിയാരം സ്വദേശികളായ ചെട്ടിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കാലായിപറമ്പില്‍ റെജി എന്ന ജോര്‍ജ് (49), കുറിച്ചിത്താനത്ത് വീട്ടില്‍ പ്രസന്നകുമാരി (46), മകന്‍ ശ്രീജിത് (24) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം കല്ലുപുരക്കല്‍ സജിയെ (27) കുത്തിക്കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. റെജി ഒന്നാം പ്രതിയും അമ്മയും മകനും രണ്ടും മൂന്നും പ്രതികളുമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിയുടെ നില അതി ഗുരുതരമാണ്. അതിനാല്‍ ഇയാളുടെ മൊഴിയെടുത്തില്ല. ഞായറാഴ്ച രാത്രി 12നുശേഷം പ്രസന്നകുമാരിയുടെ വീട്ടിലാണ് സംഭവം. പ്രസന്നയും മകന്‍ ശ്രീജിത്തും ഒറ്റക്കാണ് താമസം. ഭാര്യ വിദേശത്തായ റെജി പ്രസന്നകുമാരിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ഇത് അയല്‍വാസികള്‍ ചോദ്യംചെയ്തിരുന്നു. സംഭവദിവസം രാത്രി റെജി എത്തിയത് അയല്‍വാസികള്‍ ചോദ്യംചെയ്തിനെത്തുടർന്നുണ്ടായ വാക്തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ് കിടന്ന സജിയെ വാകത്താനം പൊലീസാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നെട്ടല്ലിെൻറ ഭാഗത്ത് നാലും വയറ്റിൽ മൂന്നും കുേത്തറ്റ സജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി െഎ.സി.യുവിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story